ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

𝗶𝗣𝗵𝗼𝗻𝗲 𝗫 ഉം Facial recognition technology യുടെ അനന്ത സാദ്ധ്യതകളും.

𝗶𝗣𝗵𝗼𝗻𝗲 𝗫 ന്റെ 𝗙𝗮𝗰𝗲 𝗜𝗗 വിശേഷങ്ങൾ. ജീവിതത്തിൽ ഒരിക്കലോ മറ്റോ മാത്രമേ ഭാവി, ഭൂതം വർത്തമാനം വിളിച്ച് പറയുന്നവരുടെ അടുത്ത് പോയിരുന്നിട്ടുള്ളൂ. കാക്കാലത്തികൾ എന്നായിരുന്നു, വീട് തോറും കയറിയിറങ്ങുന്ന ഈ സ്ത്രീകളെ വിളിച്ചിരുന്നത്. ഒരിക്കൽ നിർബന്ധത്തിന് വഴങ്ങി ചെന്നിരുന്നപ്പോൾ അവർ പറഞ്ഞു, മുപ്പത്തിമൂന്ന് വയസ്സ് വരെ കഷ്ടകാലമാണ്. എന്റെ ഇരുപതുകളിൽ ആയിരുന്നു അത്. കൈ കാണിക്കാൻ മടി കാണിച്ചപ്പോൾ മുഖം നോക്കിയാണെന്ന് ലക്ഷണം പറഞ്ഞത്.ഈ ലക്ഷണം, പിന്നീട് വല്ല കാൽ വെച്ച് കുത്തി മുറിവ് പറ്റിയാലോ, വാപ്പാന്റെ അടുത്ത് നിന്ന് കട്ട ചീത്ത കേട്ടാലോ  ഉമ്മ  ഈ സംഭവം എടുത്തിട്ട് സമാധാനിപ്പിക്കുമായിരുന്നു. കുറേ കാലം കഴിഞ്ഞ് സ്ഥിരം കാക്കാലത്തിയെ കണ്ടപ്പോൾ,  ഉമ്മ  പറയുന്നത് കേട്ടു, അവരെ ഭർത്താവ് വിട്ടു പോയതും മറ്റും. ശരിയായിരുന്നാലും തെറ്റായിരുന്നാലും കാക്കാലത്തിയുടെ റെവന്യൂ സോഴ്സ് അന്യന്റെ മുഖവും കൈപ്പത്തിയുമായിരുന്നു. മുഖം കാക്കാലത്തിയ്ക്ക്ക് മാത്രമല്ല ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിളിനും (Apple Inc.) വരുമാനമാർഗ്ഗമാകുകയാണ്. മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണല്ലോ വെപ്പ്. അതായത് വികാരത്തിന്റെ സെക്കണ്
ഈയിടെയുള്ള പോസ്റ്റുകൾ

കുറുക്കൻ

വിശാലമായ ഖബറിസ്ഥാനിലെ പുരാതനമായ മാളത്തിലിരുന്ന് ഓരിയിടാൻ മക്കളേയും കൊച്ചുമക്കളേയും മൂത്തകുറുക്കൻ കാരണവർ കുറുക്കൻ ഓർമ്മിപ്പിക്കുമ്പോൾ സൂര്യൻ അറബിക്കടലിലേക്ക് മായാൻ തുടങ്ങിയിരുന്നു. അപ്പോൾ കൊച്ചു കുറുക്കൻ ചോദിച്ചു, "എന്തിനാണ് വല്യച്ഛാ, സന്ധ്യാ നേരത്ത് നമ്മളെല്ലാവരും പള്ളിയിലെ ബാങ്ക് വിളിക്കുന്നതിനൊപ്പം ഓരിയിടുന്നത്?' അപ്പോൾ മംഗലം വലിയ പള്ളിയിലെ മുക്രി മഗ്‌രിബ് ബാങ്ക് വിളിയ്ക്കാനായി മുരടനക്കി തൊണ്ടയൊരുക്കുന്ന ശബ്ദം പുറപെട്ടു. അല്ലാഹു അക്‌ബർ അല്ലാഹു അക്‌ബർ... മൈക്കിലൂടെ ഖബറിസ്ഥാന്റെ അതിർത്തിയും കടന്ന് ആ ബാങ്കൊലി കൂട്ടായിക്കടവ് വരെ ചെന്നു, അവിടെ വെച്ച് മറ്റൊരു ബാങ്കൊലിയുമായി ചേർന്ന് അടുത്ത വരിയുടെ ഗർഭം ധരിച്ചു. അനാദികാലം മുതൽ തുടരുന്ന ഖബറിസ്ഥാനിലെ പുരാതന ഗുഹകളിൽ സ്ഥിരതാമസക്കാരായ കുറുക്കന്മാരുടെ ഓരിയിടൽ കിതച്ച് കിതച്ച് ബാങ്കൊലിയ്ക്കൊപ്പം ഓടിയെത്തി. അതിന്റെ പ്രതിധ്വനിയിൽ കുറുക്കന്മാർ പരസ്പരം ആശ്വസിച്ചു. ഇന്നത്തെ പകലും അതിജീവിയ്ക്കാനായിരിക്കുന്നു. "കുഞ്ഞേ, ഈ സന്ധ്യാ നേരത്തെ ഓരിയിടലിനും പിന്നിൽ പണ്ടെങ്ങോ സംഭവിച്ചൊരു കഥയുണ്ട്. അതു പറഞ്ഞു തരാം." മുത്തശ്ശൻ കുറുക്കൻ ഇളം

വാറന്റ്

അക്കാലത്ത് , പോലീസുകാരെയോ അവരുടെ ഇതര ആളുകളെയോ കാത്തിരിക്കുന്നത് അപൂർവ്വതയായിരുന്നില്ല. വിശാലമായ വരാന്തയിൽ കമിഴ്ന്ന് കിടക്കുമ്പോൾ, പുറത്ത് വളർന്ന്  വളഞ്ഞ നരച്ച രോമങ്ങൾ അയാളുടെ മകൾ  പറിച്ചെടുക്കുകയായിരുന്നു. അപ്പോഴാണ്‌  പോലീസുകാരൻ വാറന്റുമായി കടന്ന് വന്നത്. മകൾ, വാറന്റ് വായിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ  വസ്ത്രം മാറി, പോകാൻ തയ്യാറായി വന്നു. വില്പത്രം നേരത്തെ തയ്യാറാക്കി വെച്ചിരുന്നതിനാൽ മകൾക്ക്  സമ്പാദ്യം എങ്ങിനെ ചെലവഴിക്കണമെന്ന് നിശ്ചയമായും അറിയുന്നുണ്ടാകുമെന്ന് അയാള് കരുതിയുറപ്പിച്ചു. വാറന്റിൽ, അജ്ഞാതനായൊരാളെന്നെ എവിടെയോ കണ്ടുമുട്ടിയിട്ടുണ്ടെന്നതായിരുന്നു കുറ്റം.

ആവാസ വ്യവസ്ഥ.

മുസ്ല്യാർക്ക് എങ്ങോട്ട് തിരിയാനും ഒരാൾ വേണമായിരുന്നു. ദേര ദുബായിൽ നിന്ന് ഖുസൈസിലേക്ക്, തെരുപ്പറമ്പിൽ അബ്ദുല്ലാക്കയുടെ മൂത്തമകനെ കാണാൻ, മൂന്നാം നമ്പർ ബസ്, പഴയ ദുബൈ സിനിമയുടെ അടുത്തുള്ള സ്റ്റോപ്പിൽ നിന്ന് കയറിയാൽ മതിയാവുമെന്ന് നൂറാവർത്തി പറഞ്ഞു കാണും. ദുബൈ സിനിമ എവിടെയെന്നാണ് എപ്പോഴും സംശയം. ഇക്കോലത്തിലൊക്കെ ഉടുപ്പിടാവോ എന്ന് മൊയ്തീൻ‌ക്കയോട് ചോദിച്ചതോർമ്മയില്ലേ, അവിടെയായിരുന്നു ദുബൈ സിനിമ. സംസാരം തീർന്നപ്പോൾ, നദീമിന് എഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ആവാസ വ്യവസ്ഥയുടെ ചിത്രം ഓർമ്മ വന്നു. ജലത്തിനടിയിലെ സസ്യങ്ങൾക്കിടയിൽ നിന്ന് വളഞ്ഞ് പുളഞ്ഞൊരു നീർക്കോലി, ജലവിതാനത്തിനടിയിൽ ബാക്കി ഉടലും മീതെ തലയുമായി, തുഴഞ്ഞു നിൽക്കുന്ന കൊച്ചു തവളയെ ലക്ഷ്യമാക്കി കുതിക്കുന്ന രംഗം. ചിത്രം ആ നിശ്ചലതയിൽ അല്ലായിരുന്നുവെങ്കിൽ, കിട്ടാവുന്ന എന്തെങ്കിലും കൊണ്ട് ആ തവളയെ രക്ഷിക്കണമെന്ന് , സിലബസ് വർഷങ്ങൾക്ക് ശേഷം മാറുന്നത് വരേയ്ക്കും ആ ചിത്രം കാണുമ്പോൾ നദീമിനു തോന്നാറുണ്ടായിരുന്നു. ആവാസ വ്യവസ്ഥയിൽ നീർക്കോലിയുടെ ഭക്ഷണം തവളയാണ്, കൊച്ചു തവളകൾ. നദീം മുഴുത്ത കല്ലൊന്നെടുത്ത് കൊച്ചു തവളയ്ക്ക് നേരെയെറിഞ്ഞു. ഉഭയജീവിയാണെന്ന ബോധം നഷ്ട

ദുബൈയിലെ മറ്റൊരു ഡ്രൈവിംഗ് ലൈസൻസ്.

പതിനഞ്ചാം തവണയും കാർ മുന്നോട്ടെടുക്കാനാഞ്ഞപ്പോൾ ഗിയർ മാറ്റാതിരുന്നത് കാരണം മുരൾച്ച കൂടുതലായി. എന്ന് വെച്ചാൽ, പതിനഞ്ച് ടെസ്റ്റുകളിലും ഇതേ തെറ്റ് പരിഭ്രമം കാരണം ആവർത്തിച്ചിരിക്കുന്നു. ജേഞ്ച് ഗിയർ!! പരിശോധകൻ അലോസരപ്പെട്ടു. സജിത്തിന്റെ മുഖം രക്തവർണ്ണമായി. ബ്രേക്കമർത്തി ഗിയർ ചേഞ്ച് ചെയ്തു. അനന്തരം വൺ പോയിന്റ് ത്രീ എഞ്ചിൻ നിസ്സാൻ സണ്ണി കാറിന്റെ ആക്സിലേറ്ററിൽ അമർത്തിയപ്പോൾ അനുസരണയില്ലാത്ത കുതിരയെ പോലെ മുന്നോട്ട് കുതിച്ചു. പരിശോധകൻ അപ്രതീക്ഷിതമായി മുന്നോട്ടാഞ്ഞു. സജിത്ത് അപ്പോഴുറപ്പിച്ചു, പതിനാറാം തവണ ടെസ്റ്റ് കൊടുക്കുമ്പോൾ കുറച്ച് കൂടെ ശ്രദ്ധിക്കണമെന്ന്. ഡ്രൈവിംഗ് സ്കൂളിന്റെ ഗേറ്റിൽ നിന്ന് പുറത്തേക്കുള്ള കച്ച പാർക്കിലൂടെ വണ്ടിയെടുത്ത് ലെബനോൺ റോഡിലെത്തിക്കാൻ പറഞ്ഞപ്പോൾ ഉറപ്പിച്ചു. കച്ച റോഡ് വഴി വണ്ടിയോടിക്കേണ്ടി വന്ന ഒരാളും ഇത് വരെ ടെസ്റ്റിൽ വിജയിച്ചിട്ടില്ല. എങ്കിലും, ഒരു യു ടേൺ എടുത്തതിന് ശേഷം വന്ന ആദ്യത്തെ ബസ് സ്റ്റോപ്പെത്തിയപ്പോൾ കേട്ടു. ബാർക്കിംഗ്! അറബി ഇൻസ്പെക്ടർ തന്നോടാവില്ല എന്നാണ് സജിത്ത് കരുതിയത്. പക്ഷേ വീണ്ടും ഇളകിയിരുന്ന് ഇൻസ്പെക്ടർ പറഞ്ഞു. ബാർക്കിംഗ് ,യാ ! ഹബീബി. സജിത്ത് വണ്ടി പരമ