ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2005 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അതിസുന്ദരമായ കാഴ്ച

പ്രണയത്തെ കുറിച്ചുള്ള സായാഹ്നസംഭാഷണത്തിനിടയ്ക്ക് ആരോ ചോദിച്ചു.. ജീവിതത്തിലെ അതിസുന്ദരമായ കാഴ്ച ഏതായിരിക്കുമെന്ന്??. ഞാന്‍ പറഞ്ഞു... നീണ്ട പ്രവാസ ജീവിതത്തിന്‍ ശേഷം മകനെ കാണുന്ന പ്രിയ മാതാവിന്റെ മുഖമായിരിക്കുമെന്ന്..

ഹാന്‍ഡ് ഗ്രനേഡ്.

ഷാര്‍ജയിലെ അക്കൌന്റ് ഓഫീസിലേക്ക് പോകുവാന്‍ കൂട്ട് വന്നത് ഒരു പാക്കിസ്താനി ഡ്രൈവര്‍.. പറഞ്ഞ് പറഞ്ഞ് ഇന്ത്യാ പാക്കിസ്താന്‍ യുദ്ധത്തിലെത്തി. അപ്പോള്‍ കേട്ട തമാശ.. യുദ്ധം കൊടുമ്പിരി കൊണ്ട സമയം..ഇന്ത്യന്‍ പട്ടാളവും പാക്ക് പട്ടാളവും അതിര്‍ത്തിയോട് ചേര്‍ന്ന് രാഷ്ടീയക്കാര്‍ക്ക് വേണ്ടി പൊരുതുന്നു. അതിനിടയ്ക്ക് ഇന്ത്യന്‍ പടയില്‍ നിന്ന് ദൂരേയ്ക്ക് ഒരു ഹാന്‍ഡ് ഗ്രനേഡ് പ്രയോഗിക്കുന്നു. അന്തം വിട്ട പാക്ക് ഭടന്മാരില്‍ ഒരാള്‍ ആ ഗ്രനേഡ് എടുത്ത് അല്ലാഹു അക്‍ബര്‍ എന്നും പറഞ്ഞ് ഇന്ത്യന്‍ പടയ്ക്ക് നേരെ തിരിച്ചെറിയുന്നു. അങ്ങനെ ഇന്ത്യന്‍ ഭടന്മാര്‍ ഇന്ത്യന്‍ ഗ്രനേഡിനാല്‍ തന്നെ കൊല്ലപ്പെടുന്നു. ഇന്ത്യക്കാര്‍ തോറ്റോടുന്നു. ഏത് യുദ്ധത്തിലാണെന്ന് അങ്ങേര്‍ക്ക് വല്യ പിടിയില്ല. പക്ഷെ തിരിച്ച് ഗ്രനേഡ് എറിഞ്ഞത് ഇദ്ദേഹത്തിന്റെ മാമന്‍ ആയിവരും. വല്യ പഹയന്മാര്‍ തന്നെ .. എന്താ‍യാലും അക്കൌണ്ട് ഓഫീസില്‍ എത്തിയതറിഞ്ഞില്ല. (മൊഴി കീ ഉപയോഗിക്കാന്‍ പഠിപ്പിച്ച അനിലേട്ടാ‍ാ.. ഇതു പോലത്തെ വളിപ്പ് വിറ്റുകള്‍ ഞാന്‍ ഇനിയും പോസ്റ്റ് ചെയ്യും..)

Non Smoking Non Drinking Keralite(NNK)

അവിവാഹിതര്‍ക്ക് ദുബായ് സ്വര്‍ഗ്ഗമാണ്. പക്ഷെ താമസിക്കാന്‍ ഒരിടം കിട്ടാന്‍ ഇത്ര ബുദ്ധിമുട്ട് ഉള്ള സ്ഥലം വേറെ ഉണ്ടാകില്ല. പ്രത്യേകിച്ച് അവിവാഹിതര്‍ക്ക്. ഫ്ലാറ്റുകള്‍, കുടുംബമായി ജീവിക്കുന്നവര്‍ക്ക് മാത്രമേ വാടകയ്ക്ക് നല്‍കൂ. ബാച്ച്‌ലേഴ്സ് താമസിക്കുന്നത് പല വിഭാഗമായാണ്. Non Smoking Non Drinking Muslims(NNM), Non Smoking Non Drinking Hindus(NNH),Non Smoking Non Drinking Christians(NNC) എന്നിങനെ. ക്രെസന്റ് ടീം, ത്രിശൂല്‍ ടീം, ക്രോസ്സ് ടീം എന്നും ചില വിഭാഗങള്‍ ഉണ്ട്. ബസ് സ്റ്റോപുകളിലും കഫ്റ്റേരിയകള്‍ക്ക് സമീപവും ഇത്തരം റൂമുകളിലെ ഒഴിവ് വിവരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ആര്‍ക്കും കാണാം. ഇവിടെ വന്ന സമയത്ത് NNM അന്തേവാസിയായിരുന്നു. കൂടെ പഠിച്ചവര്‍ വന്ന് തുടങിയപ്പോള്‍ മാറി താമസിച്ചു. രണ്ട് വര്‍ഷത്തിനിടയ്ക്ക് ഒരുപാട് തവണ താമസ സ്ഥലം മാറിയിട്ടുണ്ട്. ഇത്തരം വിഭാഗീയത എങനെ ഉണ്ടായി എന്ന് അന്വേഷിച്ചാല്‍ നൂറായിരം കാരണങള്‍ നിരത്താനുണ്ടാകും. സ്വജാതി വാസം വലിയ ഗുണമില്ലെന്ന് മാത്രമല്ല ഒരുപാട് ദോഷവുമാണ്. നഗരത്തിലെ തിരക്കില്‍ നിന്നും മാറി ഫ്ലാറ്റ് കുറഞ വാടകയ്ക് കിട്ടാനുണ്ടെന്ന് അറിഞപ്പോള്‍, Non Smokin

എന്റെ വീട്‌

അങ്ങനെ നീണ്ട ഒന്നരമാസത്തെ പരിശ്രമം തീർന്നുകിട്ടി. ജോലി തിരക്കിന്റെ സമ്മർദ്ദത്താൽ കാര്യമായൊന്നും ബ്ലോഗുവാൻ പറ്റിയിരുന്നില്ല. വല്ലപ്പോഴും ഒന്നു കമന്റിയതൊഴിച്ചാൽ തലയിൽ മുഴുവൻ സബ്‌ കോണ്ട്രാക്റ്റ്‌ ക്ലോസുകൾ ആയിരുന്നു. കണ്ൺ തെറ്റിയാൽ പെയ്‌മന്റ്‌ ടേം മാറ്റി അഗ്രീമെന്റ്‌ ഒപ്പിടീക്കും. മാലപടക്കം പോലെ സബ്‌ കോണ്ട്രാക്റ്റ്‌ വന്നപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. നെറ്റും വേണ്ട കമ്പ്യൂട്ടറും വേണ്ട എന്നങ്ങു തീരുമാനിച്ചു. ജീവിച്ച്‌ പോണ്ടെ?? .പിന്നെ അതിനിടക്ക്‌ നാട്ടിലൊന്ന് പോയി അടിച്ച്‌ പൊളിച്ച്‌ തിരിച്ച്‌ വരണം. പത്ത്‌ ദിവസത്തിന്ന് പോയിട്ട്‌ വരാൻ അനുമതി കിട്ടിയിട്ട്‌ വേണ്ടെന്ന് വെച്ചു.വീട്ടുകാരെ കാണാൻ അതു ധാരാളം മതി..പക്ഷെ അതുപോരല്ലോ?.. ഇതിനിടയ്ക്ക്‌ രാത്രിയിലെപ്പെഴോ വീട്‌ കിനാവ്‌ കണ്ടു.എന്റെ വീട്‌..ഇളം പച്ച ചുമരുകളിൽ ഞാനെപ്പെഴോ വരച്ചിട്ട അക്ഷരമാലകളും അക്കങ്ങളും എന്നെ മാടിവിളിക്കുന്നു.വർഷങ്ങൾക്ക്‌ മുൻപെ അവയെല്ലാം മായ്ച്ചിട്ടുണ്ടെന്ന് അറിയാഞ്ഞല്ല..പക്ഷെ ഓർമ്മകളിൽ പതിഞ്ഞിരിക്കുന്ന ചിത്രമതാണ്‌.അകത്തെ മുറികളിലെവിടെയോ നിന്ന് വാതരോഗം ബാധിച്ച്‌ കിടപ്പിലായ കാരണവർ എന്തിനോ വിളിക്കുന്നു. ഓട്ടുകിണ്ടിയിൽ വെച്ച

പ്രണയ കഥ

എല്ലാവര്‍ക്കും ഒരു പ്രണയ കഥ പറയാനുണ്ടാകും. എനിക്ക്‌ പറയുവാനുള്ളത്‌ ഏകപക്ഷീയമായ ഒരു പ്രണയാനുഭവമാണ്‌. സ്കൂള്‍ പഠനം കഴിഞ്ഞ്‌ അത്യവശ്യം രാഷ്ട്രീയവും പിന്നെ അല്ലറചില്ലറ തല്ലുകൊള്ളിത്തരങ്ങളുമായി നടക്കുന്ന സമയം. പ്രഭാതത്തിലെ പത്രവായനയും ചായകുടിയും കഴിഞ്ഞാല്‍ പിന്നെ നാട്‌ തെണ്ടാനിറങ്ങും. അത്തരം ഒരു അലച്ചിനിടയില്‍ ആണ്‌ എന്റെ പ്രണയം ആരംഭിക്കുന്നത്‌.എന്റേത്‌ ഒരു രാഷ്ട്രീയാഭിമുഖ്യമുള്ള കുടുംബമായതിനാല്‍ നാട്ടില്‍ നാലാളറിയും.ഒരു കണക്കിനത്‌ നല്ലതായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ പിതാമഹന്മാരുണ്ടാക്കിയിരുന്ന നല്ലപേര്‌ പല തെമ്മാടിത്തരങ്ങള്‍ക്കും ഒരു മറയായി ഞാന്‍ ഉപയോഗിച്ചിരുന്നു. എന്റെ നാട്ടില്‍ വളരെ നല്ല നിലയില്‍ ഇന്നും പ്രവര്‍ത്തിക്കുന്ന വായനശാലയുണ്ട്‌. രാവിലെ ഈ വായനശാല തുറന്നിരുന്നത്‌ അക്കാലത്ത്‌ ഞാനായിരുന്നു.പ്രശസ്തനായ മുന്‍കാല നിയമസഭാ സ്പീക്കര്‍ സംഭാവന ചെയ്ത ധാരാളം പുസ്തകങ്ങള്‍ അവിടെ അലമാരികളില്‍ നിറഞ്ഞിരുന്നു. ഒഴിവ്‌ ദിവസങ്ങളില്‍ നിരവധി പേര്‍ പുസ്തകം വായിക്കുവാനും വാങ്ങുവാനുമായി അവിടെ എത്താറുണ്ടായിരുന്നു. അത്തരമൊരു ദിനത്തിലാണ്‌ സജ്‌ന കയറിവന്നത്‌. ഏെതോ ഒരു നോവല്‍ എടുത്ത്‌ രെജിസ്റ്റര്‍ ചെയ്യാന്‍ അട

ചില സമയ ദോഷങ്ങള്‍.

ഇവിടെ ദുബായില്‍ ഒരു പാട്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറികൊണ്ടിരിക്കുകയാണ്‌.സിവില്‍ എന്‍ജിനീയറിങ്ങിന്റെ അനന്തസാദ്ധ്യതകള്‍ നമ്മള്‍ മലയാളികള്‍ നഷ്ടപ്പെടുത്തിയിട്ടില്ല എന്ന് വേണം കരുതാന്‍. കാരണം അത്ര അധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌.എന്റെ ബാച്ചിലെ മുക്കാല്‍ പങ്കും ഇവിടെ എത്തി നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നുണ്ട്‌. എന്റെ തന്നെ ജൂനിയര്‍ - സീനിയര്‍ സുഹൃത്തുക്കള്‍ വേറെയും.. ഞങ്ങള്‍ ചേര്‍ന്ന് ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്‌. നമ്മള്‍ മലയാളികള്‍ക്ക്‌ സംഘടന ഒഴിച്ച്‌ കൂടാനാകാത്ത ഒരു വിഭവമാണല്ലോ, ഇനി കാര്യം പറഞ്ഞ്‌ തുടങ്ങാം.. അധിക പേരും കല്യാണം കഴിച്ചിട്ടില്ല. കല്യാണം കഴിക്കാത്തവര്‍ക്ക്‌ അനുയോജ്യമായ ബന്ധം സംഘടിപ്പിക്കുക എന്നതും ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്‌. പക്ഷെ പലരും വളരെ അധികം ധൃതിയുള്ളവരാണ്‌. കാരണം നല്ല ജോലി, നല്ലശമ്പളം ഇനി അടുത്തത്‌ നല്ല ഭാര്യ തന്നെ എന്നാണ്‌ എന്റെയടക്കമുള്ളവരുടെ ലക്ഷ്യം.അങ്ങനെ ജോലിതിരക്കും ബ്ലോഗിങ്ങും കമന്റിങ്ങും കഴിഞ്ഞ്‌ കിട്ടുന്ന ഇടവേളകളില്‍ ഞാനും കേരള മാറ്റ്രിമോണിയില്‍ പെങ്കുട്ട്യൊളെ തപ്പിയിറങ്ങി. പത്ത്‌ മുന്നൂറ്‌ പ്രൊഫൈല്‍ തിരഞ്ഞ്

നിഷ്കാസിതന്‍

നീ മൃതിയടഞ്ഞവന്‍.. ചാനല്‍ ബഹളം കഴിഞ്ഞാല്‍ പിന്നെ, നിന്റെ ശവമെടുപ്പാണ്‌.. വെറുപ്പിനാല്‍ തുന്നി ചേര്‍ത്ത ശവക്കച്ച. തണുത്ത്‌ മരവിച്ച സായംസന്ധ്യ. മരം കോച്ചും തണുപ്പ്‌. തമസ്സില്‍ തന്നെ നിന്റെ ഖബറടക്കം. വെളിച്ചത്തിനായ്‌ കത്തിച്ചു വെച്ച- മണ്‍ചിരാതാരോ ഊതി കെടുത്തി.. അതു നീ തന്നെ ആയിരുന്നില്ലേ?. പുറത്ത്‌ ഒരായിരം പേര്‍ കാത്ത്‌ നില്‍ക്കുന്നു.. നിനക്കായ്‌ ജയ്‌ വിളിച്ചവര്‍.. നിന്റെ നിണത്തിന്നായ്‌- കണ്ഠം പൊട്ടുമാറുഛത്തില്‍ നിലവിളിക്കുന്നു!!. അനന്തപുരിയില്‍.. നിനക്കായ്‌ ഹൃദയത്തില്‍ സിംഹാസനം പണിഞ്ഞവര്‍.. അല്ലെങ്കില്‍ അതിനുമപ്പുറത്തേക്ക്‌.. നിനക്കിനി ആരാണ്‌ കൂട്ട്‌?. നിന്റെ മൃതിയടഞ്ഞ ചോദനക്കെന്തിനു വിരേതിഹാസം രചിച്ചവരുടെ പരിലാളന?. നീ വെറുമൊരു ജലകണം. അവരോ ജല പ്രവാഹം!!. പാറമടക്കുകളില്‍ തട്ടി പാതി വഴിയില്‍- ഒടുങ്ങുവാനായിരുന്നോ നിന്റെ വിധി?. ഹാ.. കഷ്ടം!!. പട നയിക്കുമ്പോളെന്തിനു നീ- പാളയത്തിലെ പട നയിച്ചു?.. പിന്തിരിഞ്ഞോടുന്നവന്റെ വിധി- നിനക്കെന്തേ അറിയാതെ പോയി?.. കുഴിമാടം പൂര്‍ത്തിയായി. മണ്ണോടു ചേരാന്‍ മനസ്സൊരുക്കുക. നിന്റെ വാസസ്ഥലം എത്ര ക്രൂരം! നിന്റെ വാരിയെല്ലുകള്‍- കോര്‍

പ്രണയിച്ചവര്‍

കുറച്ചു ദിവസങ്ങളായി എന്റെ സുഹൃത്ത്‌ ഒണ്‍ലൈനില്‍ ഇടക്കിടെ വന്ന് ഹലോ ടൈപ്പ്‌ ചെയ്ത്‌ ചാറ്റിങ്ങിന്ന് ക്ഷണിക്കാറുണ്ട്‌. തിരക്കുള്ള സമയമായതുകാരണം 'ബിസി' എന്ന് തിരിച്ചും റ്റൈപ്പ്‌ ചെയ്ത്‌ ഒഴിവാകാറാണ്‌. ദുബായില്‍ ഞങ്ങള്‍ ഒരുമിച്ച്‌ ഒരുപാട്‌ കാലം ഒരുമിച്ച്‌ താമസിച്ചിരുന്നു. ജോലി ഇല്ലാതിരുന്ന സമയങ്ങളില്‍ അവനെന്നെ സാമ്പത്തികമായി മാത്രമല്ല, അറിയാവുന്ന പലരെയും നേരിട്ട്‌ കണ്ട്‌ എന്റെ കാര്യത്തിന്നായി വിലപ്പെട്ട സമയവും എനിക്കായി ചിലവഴിച്ചിട്ടുണ്ട്‌. പിന്നെ എന്റെ ജോലിത്തിരക്കിന്റെയും അവന്റെ മീറ്റിങ്ങുകളുടെ ഇടവേളകള്‍ക്കിടയിലും ഞങ്ങള്‍ സൌഹൃദം പുതുക്കി കൊണ്ടിരുന്നു. എന്റെ നാട്ടിലെ ഒരു പ്രബല കുടുംബത്തിലെ അംഗമായിരുന്ന അവന്റെ ചെറുപ്പത്തിലേയുള്ള കൂട്ടുകാരന്‍ ഞാന്‍ മാത്രമായിരുന്നു.എന്റെ അനേകം കൂട്ടുകാരില്‍ ഒരുവന്‍ മാത്രമായിരിന്നു അവനെങ്കിലും, എന്റെ സമയത്തിന്റെ മുക്കാല്‍ പങ്കും അവനെന്റെ കൂടെ തന്നെയായിരുന്നുവെന്ന് ഇന്നു ഞാന്‍ ഓര്‍മിക്കുന്നു.. നിരര്‍ത്‌ഥകമായ ബാല്യകാലസ്മരണകളാകും അവന്റെ പല ചാറ്റിംഗ്‌ വിഷയങ്ങളും..ഒരു നഗരത്തിലാണ്‌ താമസമെങ്കിലും അവന്‍ കുടുംബസമേതം താമസിക്കുന്ന വീട്ടിലേക്ക്‌ വല്ലപ്പോഴും മാത

പ്രവാസം.......

തകര്‍ന്നടിഞ്ഞ ഒരു വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. പകല്‍ മുഴുവന്‍ നീണ്ട യാത്ര..അബുദാബിയില്‍ വെച്ചിട്ടു പോന്ന പുസ്തകങ്ങളും വസ്ത്രങ്ങളും തിരിച്ചെടുക്കുവാന്‍ പറയാന്‍ തുടങ്ങിയിട്ട്‌ ദിവസങ്ങള്‍ ഒരു പാടായിരിക്കുന്നു.പഴയ സുഹൃത്തുകള്‍ ഫ്ലാറ്റ്‌ മാറുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ യാത്ര മാറ്റിവെക്കുവാന്‍ വയ്യ.ആറു മാസം മുന്‍പ്‌ വരെ അവിടെയായിരുന്നു പൊറുതി.കൊടും ചൂടില്‍ നല്ലൊരു വ്യാഴാഴ്ച തന്നെ പുറപ്പെട്ടു. വലിയ ദൂരം ഇല്ല അബൂദാബിയിലേക്ക്‌.. പക്ഷെ, പുറപ്പെട്ട്‌ ഇറങ്ങുവാന്‍ വലിയ ബുദ്ധിമുട്ടാണെനിക്ക്‌.. ഇരുനൂറു കിലോമീറ്റര്‍ അടുത്തിരിക്കുന്നവന്റെ നാറ്റവും സഹിച്ച്‌ വേണം പോകാന്‍.. സുഹൃത്തുക്കളെ മുഴുവന്‍ വിളിച്ച്‌ ഒന്നിളക്കി നോക്കി, ആര്‍ക്കും കൂട്ട്‌ വരാന്‍ വയ്യ. വേനലിന്റെ ശാപം.. ആകെ ഒരു ലാഭമെന്നത്‌ ഒരു കൂട്ടുകാരന്‍ നാട്ടിലേക്ക്‌ പോകുന്നു അവന്റെ കൈയില്‍ വീട്ടിലേക്ക്‌ കത്ത്‌ കൊടുത്ത്‌ വിടാം. കുറെ നാളായി കത്ത്‌ എഴുതാന്‍ ആവശ്യപെടുന്നു..ഫൊട്ടൊ ആവശ്യപ്പെട്ട്‌ തുടങ്ങിയിട്ടും കുറച്ചായി.. ഫോട്ടോയുടെ കാര്യം അവിടെ നില്‍ക്കട്ടെ, കത്ത്‌ അവിടെ ചെന്നിട്ട്‌ എഴുതാമെന്ന് കരുതി പുറപ്പെട്ടു. കത്ത്‌ എഴുതുമ്പോള്‍ നാലഞ്ച്‌ പു

പെരുമഴക്കാലം

പുറത്ത്‌ മഴ തകര്‍ത്താടുന്നു... വീട്ടുപറമ്പിലെ കുളം നിറയുമായിരിക്കും. തുള്ളിക്കൊരുകുടം കണക്കാണു മഴ പെയ്യുന്നത്‌. നാളെ മുതല്‍ കുളി കുളത്തില്‍ വെച്ചാകാം.കിണറ്റിലെ വെള്ളം ബക്കറ്റ്‌ വെച്ച്‌ കോരിയെടുക്കുവാന്‍ മാത്രം നിറയുമായിരിക്കും...അയല്‍പക്കത്തെ കുട്ടികള്‍ തല നിറയെ എണ്ണ തേച്ച്‌ കുളത്തില്‍ കുളിക്കുവാന്‍ വരും. എണ്ണ പാട കെട്ടി വെള്ളത്തില്‍ കലരും എന്ന് എത്ര പറഞ്ഞാലും അവറ്റകള്‍ കേള്‍ക്കില്ല.സോപ്പ്‌ വെള്ളത്തില്‍ കലര്‍ത്തരുതെന്ന് പറഞ്ഞിട്ടും ഫലമില്ല!!.. പെരുമഴക്കാലം.... അതിരു ഇടിഞ്ഞ്‌ കുളത്തിന്റെ വലിപ്പം കൂടാതിരിക്കുവാനായി കാലവര്‍ഷാരംഭത്തിന്ന് മുമ്പായി കുളം കിളച്ച്‌ അതിരുകള്‍ വൃത്താകൃതിയില്‍ കൈക്കോട്ട്‌ ഉപയോഗിച്ച്‌ വൃത്തിയായി തേച്ച്‌ മനോഹരമാക്കിയിട്ടുണ്ടാകും. കുളത്തിലേക്ക്‌ ഇറങ്ങുവാനായി തെങ്ങിന്‍ തടി ഉപയോഗിച്ച്‌ പടികള്‍ ഉണ്ടാക്കാറുണ്ട്‌.മഴക്കാലത്ത്‌ ഈ പടികള്‍ നിറയുന്നതിന്നനുസരിച്ചാണു വീട്ടില്‍ നിന്ന് കുളിക്കുവാന്‍ അനുവാദം കിട്ടുക. നാലോ അഞ്ചോ പടികളില്‍ വെള്ളം നിറഞ്ഞാല്‍ നിര്‍ത്തികൊള്ളണം അതായിരുന്നു നിയമം. മഴ പെയ്തു കൊണ്ടേയിരിക്കുകയാണു.. ഇടക്ക്‌ ശക്തി കുറഞ്ഞും പിന്നീട്‌ പൂര്‍വ്വാധികം ശക്തിയോട

പുതിയ മാനേജര്‍

പുതിയ പ്രോജക്ടിലേക്ക്‌ രണ്ടാമത്തെ പ്രോജക്ട്‌ മാനേജര്‍ കുറച്ചു ദിവസം മുന്‍പ്‌ ചാര്‍ജെടുത്തു. വന്ന ദിവസം തന്നെ അദ്ദേഹത്തിന്ന് ഒരു കാര്യം മനസ്സിലായി.ആരും കമ്പനിക്ക്‌ വേണ്ടിയല്ല അവനവന്റെ ബോസ്സുമാരെ സുഖിപ്പിച്ചാണു കഴിയുന്നത്‌ എന്ന്,ഏെറ്റവും വലിയ സോപ്പ്‌ വീരന്‍ സെക്രട്ട്രി രവിയെ സ്വകാര്യമായി വിളിച്ച്‌ വലിയ വായില്‍ ചീത്ത വിളിച്ച്‌ അഹ്‌മദ്‌ അന്‍വര്‍ ഖലാഫി എന്ന മാനേജ്‌മന്റ്‌ ബിരുദാനന്തര ബിരുദധാരി തന്റെ വരവറിയിച്ചു. പിന്നെ ഊഴമനുസരിച്ച്‌ പ്ലാനിംഗ്‌ എന്‍ജിനീയര്‍ ആദില്‍, കണ്‍സ്ട്രക്ഷന്‍ മാനേജര്‍, ടെക്നിക്കല്‍ മാനേജര്‍ നാസര്‍ സാനി മൊഹമ്മദ്‌ തുടങ്ങി എല്ലാവര്‍ക്കും വേണ്ടത്ര കൊടുത്തു. തൊട്ടടുത്ത ദിവസം രണ്ടാം നിരക്കാര്‍ക്കും കൊടുത്തു തുടങ്ങിയെന്ന് പ്രൊജെക്റ്റ്‌ മാനേജറുടെ റൂമിന്റെ അടുത്തു കൂടെ പോയപ്പോള്‍ മനസ്സിലായി. പ്രൊക്വര്‍മന്റ്‌ ഏന്‍ജിനീയര്‍ റഷീദ്‌ ഖാനെ ചീത്ത വിളിക്കുന്നത്‌ കേട്ടപ്പോള്‍ 'ചോര തിളച്ചു ഞരമ്പുകളില്‍..' ഒരു ഭാരതീയനെ കേവലമായ ഈ ഈജിപ്‌ഷ്യന്‍ ചീത്ത വിളിക്കുകയോ?.. യൂസുഫ്‌ ദാദ കെനിയക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ പിതാമഹന്മാര്‍ ഗുജറാത്തികളായിരുന്നു. ഇപ്പോഴും ഭാരതീയ സംസ്ക്കാരം സൂക്ഷിക്ക

Ente Lookam

സുഹൈബ്‌ എന്നോട്‌ സ്കൂളിലേക്ക്‌ പോകുവാന്‍ പറഞ്ഞു. പേടിതൊണ്ടനായ ഞാന്‍ എങ്ങിനേ തനിച്ച്‌ പോകും?. അന്ന് പത്തരയ്കുള്ള സ്ക്കൂളിലേയ്ക്ക്‌ വളരെ വൈകിയാണു എത്തിച്ചേര്‍ന്നത്‌. ഞാനും സുഹൈബും പഠിക്കുവാന്‍ മോശമല്ലാത്തത്‌ കാരണം ടീച്ചര്‍ തല്ലാതെ വിട്ടു. സുമംഗലി ടീച്ചര്‍ക്കു ചെറുതായിട്ട്‌ മീശ ഉണ്ടായിരുന്നു. എന്റെ ഉപ്പയെ ടീച്ചര്‍ക്ക്‌ അറിയാമായിരുന്നു. മിക്ക പി. റ്റി. എ മീറ്റിങ്ങിലും എന്റെ ഉപ്പ പങ്കെടുക്കുമായിരുന്നു. ഹെഡ്‌ ടീച്ചര്‍ കല്യാണി കുട്ടി ടീച്ചര്‍ എന്റെ ഉപ്പയെയും പഠിപ്പിച്ചിരുന്നു.സുമംഗലി ടീച്ചര്‍ക്ക്‌ എന്നോട്‌ വളരെ അധികം വാത്സല്യം ആയിരുന്നു. അത്‌ ഒരു കണക്കിനു വലിയ പ്രശ്നവും ആയിരുന്നു. ഇംഗ്ലീഷ്‌ ആയിരുന്നു ടീച്ചര്‍ പഠിപ്പിച്ചിരുന്നത്‌ എന്നാണു എന്റെ ഓര്‍മ. ഹോംവര്‍ക്ക്‌ ആദ്യം നോക്കി തുടങ്ങുന്നത്‌ എന്റെ പുസ്തകം മുതലായിരുന്നു. കല്യാണി ടീച്ചറുടെ മകന്‍ വിജു ഇതേ സ്കൂളില്‍ ആയിരുന്നു പഠിച്ചിരുന്നത്‌. ഒരു രാഷ്ട്രീയക്കാരന്റെ മകനായിരുന്നത്‌ കൊണ്ടായിരിക്കണം സുഹൈബ്‌ എന്നെ സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക്‌ വിജുവിന്നു എതിരാളിയായി മത്സരിക്കുവാന്‍ നിര്‍ദ്ദേശിച്ചത്‌.... ഏേഴാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു ഞാന്‍

Ente Lookam 3

സുഹൈബ്‌ എന്നോട്‌ സ്കൂളിലേക്ക്‌ പോകുവാന്‍ പറഞ്ഞു. പേടിതൊണ്ടനായ ഞാന്‍ എങ്ങിനേ തനിച്ച്‌ പോകും?. അന്ന് പത്തരയ്കുള്ള സ്ക്കൂളിലേയ്ക്ക്‌ വളരെ വൈകിയാണു എത്തിച്ചേര്‍ന്നത്‌. ഞാനും സുഹൈബും പഠിക്കുവാന്‍ മോശമല്ലാത്തത്‌ കാരണം ടീച്ചര്‍ തല്ലാതെ വിട്ടു. സുമംഗലി ടീച്ചര്‍ക്കു ചെറുതായിട്ട്‌ മീശ ഉണ്ടായിരുന്നു. എന്റെ ഉപ്പയെ ടീച്ചര്‍ക്ക്‌ അറിയാമായിരുന്നു. മിക്ക പി. റ്റി. എ മീറ്റിങ്ങിലും എന്റെ ഉപ്പ പങ്കെടുക്കുമായിരുന്നു. ഹെഡ്‌ ടീച്ചര്‍ കല്യാണി കുട്ടി ടീച്ചര്‍ എന്റെ ഉപ്പയെയും പഠിപ്പിച്ചിരുന്നു.സുമംഗലി ടീച്ചര്‍ക്ക്‌ എന്നോട്‌ വളരെ അധികം വാത്സല്യം ആയിരുന്നു. അത്‌ ഒരു കണക്കിനു വലിയ പ്രശ്നവും ആയിരുന്നു. ഇംഗ്ലീഷ്‌ ആയിരുന്നു ടീച്ചര്‍ പഠിപ്പിച്ചിരുന്നത്‌ എന്നാണു എന്റെ ഓര്‍മ. ഹോംവര്‍ക്ക്‌ ആദ്യം നോക്കി തുടങ്ങുന്നത്‌ എന്റെ പുസ്തകം മുതലായിരുന്നു. കല്യാണി ടീച്ചറുടെ മകന്‍ വിജു ഇതേ സ്കൂളില്‍ ആയിരുന്നു പഠിച്ചിരുന്നത്‌. ഒരു രാഷ്ട്രീയക്കാരന്റെ മകനായിരുന്നത്‌ കൊണ്ടായിരിക്കണം സുഹൈബ്‌ എന്നെ സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക്‌ വിജുവിന്നു എതിരാളിയായി മത്സരിക്കുവാന്‍ നിര്‍ദ്ദേശിച്ചത്‌.... ഏേഴാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു ഞാന്‍

ibru

സുഹൈബ്‌ ഇപ്പോള്‍ സൌദി അറബിയയില്‍ ആണു. നാട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ ഇടക്കിടെ വിളിക്കാറുണ്ട്‌. എന്റെ ആത്മസുഹൃത്തുക്കളില്‍ ഒരാളാണു അവന്‍. വിവാഹ ജീവിതത്തിലേക്ക്‌ പ്രവേശിക്കുവാനൊരുങ്ങുന്ന അവനെ ദൈവം അനുഗ്രഹിക്കട്ടെ!.. പെരുമഴക്കാലത്ത്‌, റോഡും തോടും പാടവും വെള്ളം നിറഞ്ഞു കവിഞ്ഞിരിക്കും.സ്കൂളിലേക്ക്‌ പാടം വഴി പോകുമ്പോള്‍ കുറച്ച്‌ സമയം ലാഭിക്കുവാന്‍ കഴിയാറുണ്ട്‌. വെള്ളം മുറ്റി നില്‍ക്കുന്ന പാടത്തു കൂടെ ഒരു ഏേകദേശ ധാരണ വെച്ചാണു വരമ്പ്‌ നോക്കി പോകാറു. ഒരിക്കല്‍ പാടത്തു കൂടെ ഞാന്‍ മുമ്പിലും സുഹൈബ്‌ പിന്നിലും ആയി നടക്കുകയായിരുന്നു. എന്തൊക്കെയോ സംസാരിച്കൊണ്ടിരുന്ന ഞാന്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ അവനെ കാണുന്നില്ല!!.. ഞാന്‍ സ്വതവേ ഒരു പേടിക്കാരന്‍ ആണു. മനുഷ്യന്മാരെ എനിക്ക്‌ ഒരിക്കലും പേടി തോന്നിയിട്ടില്ല. ഭൂത പ്രേത പിശാചുക്കളെ കുറിച്ച്‌ എനിക്ക്‌ അതിഭയങ്കരമായ ഭയമാണുള്ളത്‌ അത്‌ ഇന്നും അങ്ങനെ തന്നെയാണു..സ്കൂളിലേക്ക്‌ പോകുന്ന വഴിയില്‍ പേടി തോന്നുന്ന കുറച്ചു സ്ഥലങ്ങള്‍ ഉണ്ട്‌.അതിലൊന്ന് കണ്ണാമ്പാല എന്ന സ്ഥലമാണു.. സുഹൈബിനെ കാണാതായ സ്ഥലം ഏെകദേശം ഈ സ്ഥലത്തിന്നടുത്താണു. ഞാന്‍ ആകെ പരിഭ്രമിച്ചു നില്‍ക്കുകയാണു. ഇന

MVC-025F

MVC-025F Originally uploaded by ibru .

ibru: എന്റെ ലോകം 2

പതിവു കാഴ്ചകള്‍...മടുപ്പിക്കുന്നുവെങ്കിലും കണ്ടേ മതിയാകൂ. വീട്ടിലേക്കു അതിരാവിലെ തന്നെ ഫോണ്‍ ചെയ്തു..എന്താണെന്നറിയില്ല. ഒരു തരം വല്ലായ്മ തോന്നി തുടങ്ങിയിട്ട്‌ കുറച്‌ചു ദിവസങ്ങളായി.. നാട്ടിലേക്ക്‌ പോകുന്നില്ലേന്ന് പലരും ചോദിച്‌ചു. എന്തിനു പോകണം ?. കൂട്ടുകാരൊക്കെ പലയിടത്തുമായി. ഉപ്പയും ഉമ്മയും വിളിക്കുന്നുണ്ടെങ്കിലും പോകുവാനേ തോന്നുന്നില്ല. വരുമ്പഴേ പറഞ്ഞിരുന്നു, അഞ്ച്‌ വര്‍ഷത്തേക്ക്‌ തിരിച്‌ചു വിളിക്കരുതെന്ന്. വര്‍ഷം നാലാകുന്നു. എന്റെ ഗ്രാമചിന്തകള്‍ മങ്ങി തുടങ്ങി. കാരാറ്റ്‌ കടവത്തെ ഇളം കാറ്റേറ്റ്‌ അലസമായി ഇരുന്നിരുന്നതും,വള്ളം വാടകക്ക്‌ വാങ്ങി തുഴയാന്‍ പഠിച്‌ചഠും എല്ലാം... അറമുഛാച്‌ച മരിച്‌ച വിവരം ഇ മെയില്‍ വഴി സുഹൈബ്‌ അറിയിച്‌ചു.അറമുഛാച്‌ചയ്ക്കു കാരാറ്റു കടവത്തു ഒരു ഓല മേഞ്ഞ ചായപീടികയുണ്ടായിരുന്നു. പണിയില്ലാത്തവര്‍ ചീട്ടുകളിക്കുവാനും പനങ്കുരു കളിക്കുവാനും ഒത്തു കൂടിയിരുന്നത്‌ കടവത്ത്‌ ആയിരുന്നു. അതു കൊണ്ടു തന്നെ തരക്കേടില്ലാത്ത രീതിയില്‍ കച്‌ചവടം അറമുഛാഛക്കുണ്ടായിരുന്നു.പുഴ മീന്‍ പിടിക്കുന്നവര്‍ വഞ്ചി അടുപ്പിച്‌ചിരുന്നതും കാരാറ്റ്‌ കടവത്തായിരുന്നു. തിരൂര്‍-പൊന്നാനി പുഴയുടെ തീരത്ത്‌
me.... 
me..Breathing in,, 
me...from my office.. 

എന്റെ ലോകം

രാവിലെ അഞ്ചുമണിക്ക്‌ സജിത്‌ ആണു കാലില്‍ തൊട്ട്‌ ഒോര്‍മപ്പെടുത്തിയത്‌.ഷാര്‍ജ വിമാനത്താവളം വികസനം പൂര്‍ത്തിയാകുവാന്‍ ഇനിയും നാലുകള്‍ ഏേറെ ഉണ്ട്‌. രാവിലത്തെ നെരത്തെയുള്ള എഴുന്നേല്‍ക്കല്‍ വലിയ പ്രശ്നം തന്നെ.പതിനഞ്ച്‌ മിനുറ്റിനകം കുളിച്‌ തയാറായി.ഇനി കമ്പനി വക വാഹനം വരുന്നത്‌ കാത്ത്‌ നില്‍ക്കണം. നാട്ടിലായിരുന്നെങ്കില്‍ സംസാരിചു നില്‍ക്കുവനെങ്കിലും ആരെങ്കിലും ഉണ്ടാകും.ഇവിടെ ദുബായില്‍ പല്ല് കൊഴിഞ്ഞ ഒരു അറബി സ്ത്രീ പതിമൂന്നാം നമ്പര്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നുണ്ടാകും.മോണ കാട്ടി ഒരു ചിരി പാസാക്കും കണ്ട ഉടനെ, ഞാനും ഒരു ചിരി മറുപടി നല്‍കും. പിന്നെയും അരമണിക്കൂര്‍ കഴിയണം കമ്പനി വണ്ടി വരുവാന്‍....റോഡ്‌ മുറിചു കടന്ന ഉടനെ വന്നു ഒരു മലയാളി മങ്ക നിസ്സാന്‍ കാറില്‍, ആരെയോ കാത്തു നില്ല്ക്കുകയാണൂ അവര്‍... (തുടരും)..