നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില്‍ പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര് എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര് നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.
അഭിപ്രായങ്ങള്‍
soo, "ammaayiyamma"ye pattiyalla, "ammaye" pattiyaanu ibru ezhuthiyathu. kannata vekkenda praayamaayo, soovinu?
പ്രവാസിയാകാത്തതിന്റെ പ്രശ്നമായി കണക്കാകുക.
എനിക്ക് തൽക്കാലം കണ്ണ് നല്ലപോലെ കാണും.കണ്ണട വെക്കാൻ ആയാൽ വെക്കുകയും ചെയ്യും.
ഇബ്രു പറഞ്ഞത് ശരിക്കും വായിച്ചില്ലേ? ഇതാ ഒന്നുകൂടെ വായിക്കൂ.
“പ്രണയത്തെ കുറിച്ചുള്ള സായാഹ്നസംഭാഷണത്തിനിടയ്ക്ക് ആരോ ചോദിച്ചു..
ജീവിതത്തിലെ അതിസുന്ദരമായ കാഴ്ച ഏതായിരിക്കുമെന്ന്??.
ഞാന്‍ പറഞ്ഞു...
നീണ്ട പ്രവാസ ജീവിതത്തിന് ശേഷം മകനെ കാണുന്ന പ്രിയ മാതാവിന്റെ മുഖമായിരിക്കുമെന്ന്..”
ഇബ്രുവിന്റെ കാഴ്ച്ചയിൽ അതു ശരിയാണ്.അതുകൊണ്ട് ആവാം എന്നു പറഞ്ഞു. ചിലർക്ക് ഭർത്താവിനെ കാണുന്ന ഭാര്യയുടെ മുഖമായിരിക്കും, ചിലർക്ക് മകളെ കാണുന്ന അമ്മയുടെ മുഖമായിരിക്കും, ചിലർക്ക് പേരക്കുട്ടികളെ ആദ്യമായി കാണുന്ന ആൾക്കാരുടെ മുഖം ആയിരിക്കും. കാമുകനെ കാണുന്ന കാമുകിയുടെ മുഖം ആയിരിക്കും. പിന്നെയും ഒരുപാടൊരുപാട് സുന്ദരമായ കാഴ്ച്ചകൾ ഉണ്ട്. എല്ലാവർക്കും വ്യത്യസ്തമായ അഭിപ്രായം ആയിരിക്കും. അതുകൊണ്ട് അല്ലാതേയും ആവാം എന്നു പറഞ്ഞു.
ഇതിൽ അമ്മായിഅമ്മയെപ്പറ്റിയും അമ്മയെപ്പറ്റിയും സു വിനോട് പറയാൻ മാത്രം എന്ത് കാര്യം ഉണ്ടായി?
ഒന്നും മിണ്ടാതെ നിൽക്കുന്നൂന്ന് കരുതി കല്ലെടുത്ത് എറിഞ്ഞ് പോകല്ലേ.
ഇബ്രുവേ സോറി ട്ടോ.
അതെ..അടുത്ത വര്‍ഷം..
ബെന്നീ..
എന്റെ കാഴ്ചപ്പാട് പറഞ്ഞെന്നെയുള്ളൂ. പരസ്പര ബന്ധത്തിനെന്ത് പ്രാധാന്യം?..freud നെ വിളിച്ചാല്‍ വരുമോ?..
തുളസീ.
പ്രവാസിയാകാത്തതിന്റെ പ്രശ്നമായല്ല ഞാനിതിനെ കാണുന്നത് ഭാഗ്യമായാണ്. വേര്‍പ്പാടിന്റെ വിനാഴികയില്‍ ഞാനറിയുന്നു. സ്നേഹത്തിന്റെ ആഴം.
സാക്ഷി.
താന്‍ താന്‍ ചെയ്തതിന് ഫലം താന്‍ താന്‍ അനുഭവിയ്ക്കും എന്നല്ലെ..കണ്ണ് പോയ സൌദിക്കാരനും പോകാനിരിക്കുന്ന(പോകാതിരിക്കട്ടെ..)ഇന്ത്യക്കാരന്റെയും ദു:ഖത്തിന് മുന്നില്‍ ..
ഗന്ധര്വ്വന്.
ഇവിടെ വരാനും എന്റെ ബ്ലോഗ് വായിക്കാനും സമയം കണ്ടെത്തിയതിന് നന്ദി.
ബെന്നിയ്ക്കും സൂവിനും.
അനിലേട്ടന് പറഞ്ഞതാണ് അതിന്റെ ശരി..ഞാന്‍ നാട്ടിലേക്ക് പോകുവാന്‍ വേണ്ടി മനസ്സൊരുക്കുകയാണ്.അതിനാല്‍ എന്റെ ചിന്ത ഇത്തരത്തിലാണ് രൂപപ്പെട്ടത്.
സൂ.
ഒരു സംവാദത്തിന് എന്റെ ബ്ലോഗ് തട്ടകമാക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.
ബ്ലോഗ് വായിക്കാന്‍ സമയം കണ്ടെത്തിയ എല്ലാവര്ക്കും എന്റെ നന്ദി..
-ഇബ്രു.
എല്ലാ പ്രഭാതങ്ങളിലും..സായന്തനങ്ങളിലും..!
ഇബ്രൂ, ക്ഷമിക്കണേ... താങ്കൾ പറഞ്ഞതിന്റെ സൌന്ദര്യം കുറച്ചുകാണിക്കാനല്ലേ.. വെറുതേ പറഞ്ഞതാണേ.......
സൂ പറഞ്ഞതുപോലെ ഒരുപാടൊരുപാട് സുന്ദരമുഖങ്ങൾ....
കഴിക്കാതെ കാത്തു വെച്ച ചോറും കറിയുമാണു അമ്മ..
യാത്ര ചോദിക്കുമ്പോള്‍ , കതകിന്റെ പാളിയില്‍ പതിയുന്ന കണ്ണീരാണു അമ്മ...
പിന്നെ...തിരികെ ചെന്നണയുമ്പോള്‍ ചേർത്തണക്കുന്ന
സ്നേഹമാണു അമ്മ.
ആ കാഴ്ച്ച അസുന്ദരമാകാന്‍ യാതൊരു വഴിയുമില്ല.
സസ്നേഹം
സൂഫി
ഒരു കൊല്ലം തീർക്കാതെ സൂക്ഷിച്ചു വെക്കുന്ന കണ്ണിമാങ്ങാ അച്ചാറും,
പാഴ്സലായി വരുന്ന മൈലാഞ്ചി കോണുകളും, ദുപ്പട്ടയിലെ ചിത്രതുന്നലുകളും,
പ്രാർത് നക്കൊടുവിലെ വിങ്ങലും അമ്മ.
ഇബ്രുന്റെ പോസ്റ്റും, സൂഫിയുടെ വാക്കുകളും പെരുത്തിഷ്ടായി :)
കെസേ തുഛെ ദിഖാ യെഹാ ക്യാ
ഉച്ച ഉച്ച ഘര്‍ ഖാബോ കാ ഉച്ചല്‍ കെ ചുവാ ഹേ
സോയാലിയെഡല് ധൂപ് യെഹാന്‍ ഹെ
നയാ നയാ സപ് രൂപ് യെഹാന്‍ ഹെ
യെഹാന്‍ സപ് കുഛ് ഹെ മാ
ഫിര്‍ ഭീ......
ലെഗെ ബിന്‍ തെരെ മുഛ് കോ
അകേലാ
വാത്സല്യനിധിയായ അമ്മയെക്കൂറിച്ചു പറഞ്ഞാൽ എതൊരു സ്നേഹമുള്ള മകനും നോവും.
ഖുറാൻ പറയുന്നതു സർവ്വലോകസംരക്ഷകനായ ദൈവത്തിനു തന്റെ സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെ ഒരംശം സൃഷ്ടികൾക്കു മനസ്സിലാവാൻ മാതൃസ്നേഹമായി നമുക്കു നൽകിയിരിക്കുകയാണെന്നാണു്.
ഈ സ്നേഹം നമുക്കു നൽകിയ പരമകാരുണ്യവാനു സർവ്വ സ്തുതിയും അൽഹംദുലില്ലാഹ്...
എന്നെ സംബന്ധിച്ചിടത്തോളം അമ്മയുടെ സ്നേഹത്തേക്കാൾ വലുതല്ല മറ്റൊരു സ്നേഹവും..
ആ പ്രാർത്ഥനകളുടെ ചൂരിലാണ് ഞാൻ ജീവിക്കുന്നതു.
സൂഫി
നമ്മുടെയൊക്കെയാ ഇമ്മിണി ബെല്യ സുൽത്താൻ നീണ്ട ഒരു ജെയിൽ വാസം കഴിഞ്ഞു ഒരു രാത്രിക്കു വീട്ടിൽ തിരിച്ചെത്തി. യാതൊരു അമ്പരപ്പും ഇല്ലാതെ ഉമ്മ ചോറെടുത്തു വെച്ചു... കഴിച്ചു തീരാറായപ്പൊളാണു സുൽത്താൻ ഉമ്മയോട് ആ സംശയം ചോദിച്ചതു...”ഞാൻ ഇന്നു വരുമെന്നു ഉമ്മ എങ്ങനെ അറിഞ്ഞു?” ഉമ്മയുടെ മറുപടി ഇതായിരുന്നു.... ”ഞാൻ ദിവസവും നിനക്കായി ചോറു കരുതി വെക്കുമായിരുന്നു.”
അതു ഒരു ഉമ്മയ്ക്കു മാത്രം സാധിക്കുന്ന ഒരു കാര്യമാണ്... ഈ ദുനിയാവിൽ മറ്റൊന്നും ആ സ്നേഹത്തിനു പകരമാവില്ല.
ആ വരികൾ...
അകലങ്ങളിൽ...
കണ്ണുകൾ നിറഞ്ഞ് പോയി.
സാദാ നൊസ്റ്റാൾജിയ മൂത്തതാണോ?
അല്ല.
അമ്മ - അവളടുത്തില്ല..
ദൂരെയാണ്..
ഭൂഖണ്ഡങ്ങൾക്കകലെയാണ്.
ലിങ്ക്