ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ibru

സുഹൈബ്‌ ഇപ്പോള്‍ സൌദി അറബിയയില്‍ ആണു. നാട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ ഇടക്കിടെ വിളിക്കാറുണ്ട്‌. എന്റെ ആത്മസുഹൃത്തുക്കളില്‍ ഒരാളാണു അവന്‍. വിവാഹ ജീവിതത്തിലേക്ക്‌ പ്രവേശിക്കുവാനൊരുങ്ങുന്ന അവനെ ദൈവം അനുഗ്രഹിക്കട്ടെ!..
പെരുമഴക്കാലത്ത്‌, റോഡും തോടും പാടവും വെള്ളം നിറഞ്ഞു കവിഞ്ഞിരിക്കും.സ്കൂളിലേക്ക്‌ പാടം വഴി പോകുമ്പോള്‍ കുറച്ച്‌ സമയം ലാഭിക്കുവാന്‍ കഴിയാറുണ്ട്‌. വെള്ളം മുറ്റി നില്‍ക്കുന്ന പാടത്തു കൂടെ ഒരു ഏേകദേശ ധാരണ വെച്ചാണു വരമ്പ്‌ നോക്കി പോകാറു. ഒരിക്കല്‍ പാടത്തു കൂടെ ഞാന്‍ മുമ്പിലും സുഹൈബ്‌ പിന്നിലും ആയി നടക്കുകയായിരുന്നു. എന്തൊക്കെയോ സംസാരിച്കൊണ്ടിരുന്ന ഞാന്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ അവനെ കാണുന്നില്ല!!..
ഞാന്‍ സ്വതവേ ഒരു പേടിക്കാരന്‍ ആണു. മനുഷ്യന്മാരെ എനിക്ക്‌ ഒരിക്കലും പേടി തോന്നിയിട്ടില്ല. ഭൂത പ്രേത പിശാചുക്കളെ കുറിച്ച്‌ എനിക്ക്‌ അതിഭയങ്കരമായ ഭയമാണുള്ളത്‌ അത്‌ ഇന്നും അങ്ങനെ തന്നെയാണു..സ്കൂളിലേക്ക്‌ പോകുന്ന വഴിയില്‍ പേടി തോന്നുന്ന കുറച്ചു സ്ഥലങ്ങള്‍ ഉണ്ട്‌.അതിലൊന്ന് കണ്ണാമ്പാല എന്ന സ്ഥലമാണു.. സുഹൈബിനെ കാണാതായ സ്ഥലം ഏെകദേശം ഈ സ്ഥലത്തിന്നടുത്താണു. ഞാന്‍ ആകെ പരിഭ്രമിച്ചു നില്‍ക്കുകയാണു. ഇനിയും സ്കൂളിലേക്ക്‌ ഒരു പാട്‌ പ്രേതസ്ഥലങ്ങള്‍ താണ്ടി വേണം പോകാന്‍, ഒരു വിധം വിദ്യാര്‍ത്ഥികള്‍ ആരും ഈ വഴി വരാറുമില്ല. എന്ത്‌ ചെയ്യുമെന്ന് ആലോചിച്ച്‌ നില്‍ക്കുമ്പോഴാണു ആകെ
നനഞ്ഞ്‌ കുളിച്ഛ്‌ സുഹൈബ്‌ വിളിക്കുന്നു..
വേനല്‍ കാലത്ത്‌ ആളുകള്‍ പാടത്ത്‌ കൃഷി ചെയ്യല്‍ ഒരു പതിവാണു, ഞങ്ങളുടെ നാട്ടില്‍ സ്ത്രീകള്‍ വെള്ളരി, തണ്ണിമത്തന്‍,വെണ്ടയ്ക്ക,തക്കാളി തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്യാറുണ്ട്‌.ഈ പച്ചക്കറികള്‍ നനക്കുവാന്‍ വേണ്ട വെള്ളത്തിന്നായി പാടത്ത്‌ തന്നെ ചെറിയ കുളം കുഴിക്കാറാണു പതിവ്‌. വര്‍ഷക്കാലമാകുമ്പോള്‍ അത്തരം കുളങ്ങള്‍ പാടത്ത്‌ പലയിടങ്ങളിലായി ഉണ്ടാകും. സുഹൈബ്‌ അത്തരം ഒരു കുളത്തില്‍ വഴിയറിയാതെ ചെന്ന് വീണത്‌ കാരണം പുത്തന്‍ പുസ്തകങ്ങളും മലേഷ്യയില്‍ നിന്ന് അവന്റെ ഉപ്പ കൊണ്ടുവന്ന പുത്തന്‍ കുടയും എല്ലാം നനഞ്ഞ്‌ സ്കൂളില്‍ വരാന്‍ പറ്റാത്ത അവസ്ഥയിലാണു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ...

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

വിശ്വാസം

വിശ്വാസം, അകം പൊള്ളയായ തകരപാത്രം പോലെയാണ് അനുഷ്ഠാനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉയരുമ്പോഴൊക്കെ, നിഷ്കര്‍ഷകളുടെ ബാല്യം ഭയപ്പെടുത്തുന്നു. വേദഗ്രന്ഥം വായിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍, നാസ്തികതയിലേക്ക് നയിക്കുമെന്നും ഭയക്കുന്നു. ദൈവമേ ഞാന്‍ വിശ്വാസിയാകാം.. അതിന്‍ മുന്‍പ് എന്റെയൊരു ചോദ്യം കേള്‍ക്കൂ.. സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്- നരകമോ സ്വര്‍ഗ്ഗമോ?