ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്റെ ലോകം

രാവിലെ അഞ്ചുമണിക്ക്‌ സജിത്‌ ആണു കാലില്‍ തൊട്ട്‌ ഒോര്‍മപ്പെടുത്തിയത്‌.ഷാര്‍ജ വിമാനത്താവളം വികസനം പൂര്‍ത്തിയാകുവാന്‍ ഇനിയും നാലുകള്‍ ഏേറെ ഉണ്ട്‌. രാവിലത്തെ നെരത്തെയുള്ള എഴുന്നേല്‍ക്കല്‍ വലിയ പ്രശ്നം തന്നെ.പതിനഞ്ച്‌ മിനുറ്റിനകം കുളിച്‌ തയാറായി.ഇനി കമ്പനി വക വാഹനം വരുന്നത്‌ കാത്ത്‌ നില്‍ക്കണം. നാട്ടിലായിരുന്നെങ്കില്‍ സംസാരിചു നില്‍ക്കുവനെങ്കിലും ആരെങ്കിലും ഉണ്ടാകും.ഇവിടെ ദുബായില്‍ പല്ല് കൊഴിഞ്ഞ ഒരു അറബി സ്ത്രീ പതിമൂന്നാം നമ്പര്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നുണ്ടാകും.മോണ കാട്ടി ഒരു ചിരി പാസാക്കും കണ്ട ഉടനെ, ഞാനും ഒരു ചിരി മറുപടി നല്‍കും. പിന്നെയും അരമണിക്കൂര്‍ കഴിയണം കമ്പനി വണ്ടി വരുവാന്‍....റോഡ്‌ മുറിചു കടന്ന ഉടനെ വന്നു ഒരു മലയാളി മങ്ക നിസ്സാന്‍ കാറില്‍, ആരെയോ കാത്തു നില്ല്ക്കുകയാണൂ അവര്‍...

(തുടരും)..

അഭിപ്രായങ്ങള്‍

aneel kumar പറഞ്ഞു…
സ്വാഗതം.
Kalesh Kumar പറഞ്ഞു…
ബൂലോഗത്തിലേക്ക്‌ സ്വാഗതം പ്രിയ സുഹൃത്തേ!

ഒരു ഗള്‍ഫ്ബൂലോഗനെ കൂടെ കിട്ടിയതിന്റെ സന്തോഷത്തിലാണ്‌ ഞാന്‍!

കൂടുതല്‍ എഴുതുമല്ലോ...

സ്നേഹപൂര്‍വ്വം,

ഉം അല്‍ കുവൈനില്‍ നിന്ന് കലേഷ്‌!
സു | Su പറഞ്ഞു…
സുസ്വാഗതം .
എന്റെ ബ്ലോഗ് വായിച്ചതിനു നന്ദി.
എഴുതൂ ഇനിയും.
വായിക്കുന്ന കാര്യം ഞാന്‍ ഏറ്റു.

സു--- സൂര്യഗായത്രി.
സു | Su പറഞ്ഞു…
respo-----"n" is missing.

സു--സൂര്യഗായത്രി.
ചില നേരത്ത്.. പറഞ്ഞു…
Thank u for ur support expect here unexpected..
Thanks ...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!