ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാറന്റ്

അക്കാലത്ത് , പോലീസുകാരെയോ അവരുടെ ഇതര ആളുകളെയോ കാത്തിരിക്കുന്നത് അപൂർവ്വതയായിരുന്നില്ല. വിശാലമായ വരാന്തയിൽ കമിഴ്ന്ന് കിടക്കുമ്പോൾ, പുറത്ത് വളർന്ന്  വളഞ്ഞ നരച്ച രോമങ്ങൾ അയാളുടെ മകൾ  പറിച്ചെടുക്കുകയായിരുന്നു. അപ്പോഴാണ്‌  പോലീസുകാരൻ വാറന്റുമായി കടന്ന് വന്നത്. മകൾ, വാറന്റ് വായിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ  വസ്ത്രം മാറി, പോകാൻ തയ്യാറായി വന്നു. വില്പത്രം നേരത്തെ തയ്യാറാക്കി വെച്ചിരുന്നതിനാൽ മകൾക്ക്  സമ്പാദ്യം എങ്ങിനെ ചെലവഴിക്കണമെന്ന് നിശ്ചയമായും അറിയുന്നുണ്ടാകുമെന്ന് അയാള് കരുതിയുറപ്പിച്ചു. വാറന്റിൽ, അജ്ഞാതനായൊരാളെന്നെ എവിടെയോ കണ്ടുമുട്ടിയിട്ടുണ്ടെന്നതായിരുന്നു കുറ്റം.