ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇതു മതിയോടോ?

‘വേണ്ടത്ര ക്രൂരതയായി, ഇനി തുറക്കൂ, നിന്റെ ദയാവായ്പും കാരുണ്യവും കണ്ണീരുമെല്ലാം.’

വേണ്ടത്ര ഒഴുകിയോ നിന്റെ കണ്ണീര്‍?

ഇത്രമതിയെന്ന് നിജപ്പെടുത്തിയോ നിന്റെ ദയാവായ്പ്?

ഉവ്വ്, അത്രയും ചെയ്തു.

എന്നാലിനിയൊരു കളിയുണ്ട്, നീ നിന്നെ തന്നെ അട്ടിമറിക്കുന്നൊരു കളി! പറയട്ടെ?

കയ്യില്‍ കിട്ടിയൊരു പലഹാരം പകുത്ത് നല്‍കിയ കാലത്ത് നീ പഠിച്ച പാഠമുണ്ട്, അതങ്ങ് മറന്നേക്കൂ.

അതേത് പാഠം? ഞാന്‍ ചോദിച്ചു.

ശരിക്കും ഒരു പാഠമല്ല, ഒരുപാടുണ്ട് , അതെല്ലാം മറന്നേക്കൂ. ഇനി വേണ്ടത് നീ ഭയങ്കര ശക്തനാണെന്ന് കരുതലാണ്. നിനക്കൊരു തെറ്റാടിയുണ്ടെന്ന് കരുതൂ, നിന്റെ കാരണവന്മാര്‍ വെട്ടിപ്പിടിച്ച് കെട്ടിയ മതിലിനപ്പുറത്ത് കുറേ കുരുവികളുണ്ടെന്നും കരുതൂ. അവയിടയ്ക്കിടക്ക് നിന്റെ ഇടങ്ങളിലേക്ക് കൊത്തിപ്പറിയ്ക്കാനെത്തുന്നത് നിനക്കറിയുമെന്ന് വിചാരിക്കൂ.

‘എന്നെല്ലാം വിചാരിച്ചു’ ഞാന്‍ പറഞ്ഞു.

ഇനി ചെറുകല്ലുകള്‍ വെച്ച് ആ കുരുവികളെ ഉന്നം വെയ്ക്കൂ.

എന്തിനാടാ അവയെ കൊല്ലുന്നേ? ഒച്ച വെച്ചാല്‍ പോവില്ലേ? എന്ന് ചിലര് പറയും, കേള്‍ക്കരുത്!

എല്ലാറ്റിനേം കൊല്ലേണ്ടടാ, മതിലിനു മുകളിലൂടെ തൊടിയിലേക്കെത്തുന്നവയേ കൊന്നാല്‍ പോരേ? എന്ന് വേറെ ചിലര് പറയും, കേള്‍ക്കരുത്!!

വേണ്ടത്ര കുരുവികളെ നീ കൊന്നിട്ടില്ലെന്ന് നിനക്ക് ചിലപ്പോള്‍ തോന്നും. അപ്പോള്‍ നീ തെറ്റാടിയെ കുറ്റം തോന്നും.

എല്ലാറ്റിനേം കൊല്ല്, എല്ലാറ്റിനേം കൊല്ല്, എന്നൊരങ്കിള്‍ പറയുന്നത് കേള്‍ക്കുന്നില്ലേ?

‘ഉണ്ട്, കുറേ നേരമായിട്ടുണ്ട്’ , ഞാന്‍ വീണ്ടും പറഞ്ഞു.

ചെല്ല്, ആ അങ്കിളിന്റെ അടുത്തേക്ക് ചെല്ല്, നിനക്ക് എല്ലാ കുരുവികളെയും എക്കാലത്തും കൊല്ലാന്‍ അങ്കിള്‍ ചിലത് തരും. നീ‍ കുരുവികളെ കൊന്നാല്‍ മാത്രം മതി, അങ്കിളിന് വേറെയൊന്നും വേണ്ട, വേറെയൊന്നും.

(നോട്: ഇതു മതിയോടോ? കുറച്ചായില്ലേ , ഗാസാ ഗാസാ എന്ന് നുരയ്ക്കുന്നത്?)

അഭിപ്രായങ്ങള്‍

മുസ്തഫ|musthapha പറഞ്ഞു…
തെറ്റാടിക്കെന്തായാലും പഴി കേള്‍ക്കില്ല!
ജിപ്പൂസ് പറഞ്ഞു…
ക്ലോപല്ലാട്ടോ...
നന്നായിരിക്കുന്നു പോസ്റ്റ്.
ന്തായാലും തെറ്റാടി ഉശിരന്‍ ആണു.
ഒറ്റ വെടിക്ക് എത്ര കുരുവികളേയാ കിട്ടുന്നേ...!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!