ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്റെ ലോകം

രാവിലെ അഞ്ചുമണിക്ക്‌ സജിത്‌ ആണു കാലില്‍ തൊട്ട്‌ ഒോര്‍മപ്പെടുത്തിയത്‌.ഷാര്‍ജ വിമാനത്താവളം വികസനം പൂര്‍ത്തിയാകുവാന്‍ ഇനിയും നാലുകള്‍ ഏേറെ ഉണ്ട്‌. രാവിലത്തെ നെരത്തെയുള്ള എഴുന്നേല്‍ക്കല്‍ വലിയ പ്രശ്നം തന്നെ.പതിനഞ്ച്‌ മിനുറ്റിനകം കുളിച്‌ തയാറായി.ഇനി കമ്പനി വക വാഹനം വരുന്നത്‌ കാത്ത്‌ നില്‍ക്കണം. നാട്ടിലായിരുന്നെങ്കില്‍ സംസാരിചു നില്‍ക്കുവനെങ്കിലും ആരെങ്കിലും ഉണ്ടാകും.ഇവിടെ ദുബായില്‍ പല്ല് കൊഴിഞ്ഞ ഒരു അറബി സ്ത്രീ പതിമൂന്നാം നമ്പര്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നുണ്ടാകും.മോണ കാട്ടി ഒരു ചിരി പാസാക്കും കണ്ട ഉടനെ, ഞാനും ഒരു ചിരി മറുപടി നല്‍കും. പിന്നെയും അരമണിക്കൂര്‍ കഴിയണം കമ്പനി വണ്ടി വരുവാന്‍....റോഡ്‌ മുറിചു കടന്ന ഉടനെ വന്നു ഒരു മലയാളി മങ്ക നിസ്സാന്‍ കാറില്‍, ആരെയോ കാത്തു നില്ല്ക്കുകയാണൂ അവര്‍...

(തുടരും)..

അഭിപ്രായങ്ങള്‍

aneel kumar പറഞ്ഞു…
സ്വാഗതം.
Kalesh Kumar പറഞ്ഞു…
ബൂലോഗത്തിലേക്ക്‌ സ്വാഗതം പ്രിയ സുഹൃത്തേ!

ഒരു ഗള്‍ഫ്ബൂലോഗനെ കൂടെ കിട്ടിയതിന്റെ സന്തോഷത്തിലാണ്‌ ഞാന്‍!

കൂടുതല്‍ എഴുതുമല്ലോ...

സ്നേഹപൂര്‍വ്വം,

ഉം അല്‍ കുവൈനില്‍ നിന്ന് കലേഷ്‌!
സു | Su പറഞ്ഞു…
സുസ്വാഗതം .
എന്റെ ബ്ലോഗ് വായിച്ചതിനു നന്ദി.
എഴുതൂ ഇനിയും.
വായിക്കുന്ന കാര്യം ഞാന്‍ ഏറ്റു.

സു--- സൂര്യഗായത്രി.
സു | Su പറഞ്ഞു…
respo-----"n" is missing.

സു--സൂര്യഗായത്രി.
ചില നേരത്ത്.. പറഞ്ഞു…
Thank u for ur support expect here unexpected..
Thanks ...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!

ഉന്മാദം

മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍‌വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം. ‌‌‌‌ അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല. വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു. സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല. അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാ‍ശനാക്കിയത്. ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.