ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Ente Lookam

സുഹൈബ്‌ എന്നോട്‌ സ്കൂളിലേക്ക്‌ പോകുവാന്‍ പറഞ്ഞു. പേടിതൊണ്ടനായ ഞാന്‍ എങ്ങിനേ തനിച്ച്‌ പോകും?. അന്ന് പത്തരയ്കുള്ള സ്ക്കൂളിലേയ്ക്ക്‌ വളരെ വൈകിയാണു എത്തിച്ചേര്‍ന്നത്‌. ഞാനും സുഹൈബും പഠിക്കുവാന്‍ മോശമല്ലാത്തത്‌ കാരണം ടീച്ചര്‍ തല്ലാതെ വിട്ടു.
സുമംഗലി ടീച്ചര്‍ക്കു ചെറുതായിട്ട്‌ മീശ ഉണ്ടായിരുന്നു. എന്റെ ഉപ്പയെ ടീച്ചര്‍ക്ക്‌ അറിയാമായിരുന്നു. മിക്ക പി. റ്റി. എ മീറ്റിങ്ങിലും എന്റെ ഉപ്പ പങ്കെടുക്കുമായിരുന്നു. ഹെഡ്‌ ടീച്ചര്‍ കല്യാണി കുട്ടി ടീച്ചര്‍ എന്റെ ഉപ്പയെയും പഠിപ്പിച്ചിരുന്നു.സുമംഗലി ടീച്ചര്‍ക്ക്‌ എന്നോട്‌ വളരെ അധികം വാത്സല്യം ആയിരുന്നു. അത്‌ ഒരു കണക്കിനു വലിയ പ്രശ്നവും ആയിരുന്നു. ഇംഗ്ലീഷ്‌ ആയിരുന്നു ടീച്ചര്‍ പഠിപ്പിച്ചിരുന്നത്‌ എന്നാണു എന്റെ ഓര്‍മ. ഹോംവര്‍ക്ക്‌ ആദ്യം നോക്കി തുടങ്ങുന്നത്‌ എന്റെ പുസ്തകം മുതലായിരുന്നു. കല്യാണി ടീച്ചറുടെ മകന്‍ വിജു ഇതേ സ്കൂളില്‍ ആയിരുന്നു പഠിച്ചിരുന്നത്‌.
ഒരു രാഷ്ട്രീയക്കാരന്റെ മകനായിരുന്നത്‌ കൊണ്ടായിരിക്കണം സുഹൈബ്‌ എന്നെ സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക്‌ വിജുവിന്നു എതിരാളിയായി മത്സരിക്കുവാന്‍ നിര്‍ദ്ദേശിച്ചത്‌.... ഏേഴാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു ഞാന്‍ ആദ്യമായി മത്സരിച്ചതും തോറ്റതും.ആലോചിക്കുമ്പോള്‍ ഇന്നും ചിരിക്കുവാന്‍ വക നല്‍കുന്ന ഒരു പാട്‌ ഓര്‍മകള്‍ ആദ്യത്തെ മത്സരം എനിക്കു സമ്മാനിച്ചു. അഞ്ചാം ക്ലാസ്സ്‌ മുതല്‍ ഞാനായിരുന്നു ക്ലാസ്‌ ലീഡര്‍.അങ്ങിനെ ഏേഴാം
തരത്തില്‍ എത്തിയപ്പോള്‍ സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക്‌ ഹെഡ്‌ ടീച്ചറുടെ മകനായ വിജുവുമായി മത്സരിക്കുവാന്‍ പെണ്‍കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് സുഹൈബിനോടു പറഞ്ഞു.അവന്‍ ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ പറഞ്ഞ്‌ മത്സരിക്കുവാന്‍ തീരുമാനമെടുത്തു. വിജുവിനു എന്നേക്കാള്‍ ഇമേജ്‌ ഉണ്ടായിരുന്നു. ടീച്ചറുടെ മകനെന്ന ഇമേജ്‌ കൂടാതെയാണിത്‌. ഇതൊക്കെ ഞാന്‍ കൂട്ടുകാരോട്‌ പറഞ്ഞെങ്കിലും അവര്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. അങ്ങനെ മത്സരിക്കുവാന്‍ തീരുമാനിച്ചു.പൊടിപാറിയ പ്രചരണ പരിപാടികള്‍...മിഠായി വിതരണം, ഹൊംവര്‍ക്ക്‌ ചെയ്തു കൊടുക്കല്‍, ബലൂണ്‍ വിതരണം, അനൂപിന്റെ മേല്‍നോട്ടത്തില്‍ വിജുവിനെ പറ്റി അപവാദ പ്രചരണം, ഭീഷണിപ്പെടുത്തല്‍ തനി ബീഹാര്‍ സ്റ്റൈല്‍. എതിരാളികള്‍ ഒട്ടും മോശമായിരുന്നില്ല.. മധുവിന്റെ വക കൊടുമ്പിരികൊണ്ട അപവാദ പ്രചരണം സുഹൈബിനെ ആകെ തളര്‍ത്തി. കാരണം,സുഹൈബിന്റെ ഇഷ്ടതാരം നിഷ അവനേക്കാള്‍ ഏേറെ എന്നെയാണു ഇഷ്ടം എന്ന് ആരോടൊ പറഞ്ഞുവെത്രെ..
ഞങ്ങലുടെ ക്യാമ്പില്‍ ആകെ മ്ലാനത..
അനൂപ്‌ തന്നെ വിഷയം സമര്‍ത്‌ഥമായി കൈകാര്യം ചെയ്തു. മധുവിനെ സ്വകാര്യമായി രണ്ടെണ്ണം താങ്ങി വിട്ടു.



അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
duplicate post?
ചില നേരത്ത്.. പറഞ്ഞു…
it happened by mistake
sorry..Simple
സു | Su പറഞ്ഞു…
ഇബ്രൂ ,
രാഷ്ട്രീയം നന്നായിട്ടുണ്ട്.
ചില നേരത്ത്.. പറഞ്ഞു…
more ugly story I can tell u all ..
during this life period I played..
This way I learned what is not politics..
aneel kumar പറഞ്ഞു…
നന്നാവുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!

ഉന്മാദം

മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍‌വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം. ‌‌‌‌ അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല. വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു. സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല. അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാ‍ശനാക്കിയത്. ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.