ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ibru

സുഹൈബ്‌ ഇപ്പോള്‍ സൌദി അറബിയയില്‍ ആണു. നാട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ ഇടക്കിടെ വിളിക്കാറുണ്ട്‌. എന്റെ ആത്മസുഹൃത്തുക്കളില്‍ ഒരാളാണു അവന്‍. വിവാഹ ജീവിതത്തിലേക്ക്‌ പ്രവേശിക്കുവാനൊരുങ്ങുന്ന അവനെ ദൈവം അനുഗ്രഹിക്കട്ടെ!..
പെരുമഴക്കാലത്ത്‌, റോഡും തോടും പാടവും വെള്ളം നിറഞ്ഞു കവിഞ്ഞിരിക്കും.സ്കൂളിലേക്ക്‌ പാടം വഴി പോകുമ്പോള്‍ കുറച്ച്‌ സമയം ലാഭിക്കുവാന്‍ കഴിയാറുണ്ട്‌. വെള്ളം മുറ്റി നില്‍ക്കുന്ന പാടത്തു കൂടെ ഒരു ഏേകദേശ ധാരണ വെച്ചാണു വരമ്പ്‌ നോക്കി പോകാറു. ഒരിക്കല്‍ പാടത്തു കൂടെ ഞാന്‍ മുമ്പിലും സുഹൈബ്‌ പിന്നിലും ആയി നടക്കുകയായിരുന്നു. എന്തൊക്കെയോ സംസാരിച്കൊണ്ടിരുന്ന ഞാന്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ അവനെ കാണുന്നില്ല!!..
ഞാന്‍ സ്വതവേ ഒരു പേടിക്കാരന്‍ ആണു. മനുഷ്യന്മാരെ എനിക്ക്‌ ഒരിക്കലും പേടി തോന്നിയിട്ടില്ല. ഭൂത പ്രേത പിശാചുക്കളെ കുറിച്ച്‌ എനിക്ക്‌ അതിഭയങ്കരമായ ഭയമാണുള്ളത്‌ അത്‌ ഇന്നും അങ്ങനെ തന്നെയാണു..സ്കൂളിലേക്ക്‌ പോകുന്ന വഴിയില്‍ പേടി തോന്നുന്ന കുറച്ചു സ്ഥലങ്ങള്‍ ഉണ്ട്‌.അതിലൊന്ന് കണ്ണാമ്പാല എന്ന സ്ഥലമാണു.. സുഹൈബിനെ കാണാതായ സ്ഥലം ഏെകദേശം ഈ സ്ഥലത്തിന്നടുത്താണു. ഞാന്‍ ആകെ പരിഭ്രമിച്ചു നില്‍ക്കുകയാണു. ഇനിയും സ്കൂളിലേക്ക്‌ ഒരു പാട്‌ പ്രേതസ്ഥലങ്ങള്‍ താണ്ടി വേണം പോകാന്‍, ഒരു വിധം വിദ്യാര്‍ത്ഥികള്‍ ആരും ഈ വഴി വരാറുമില്ല. എന്ത്‌ ചെയ്യുമെന്ന് ആലോചിച്ച്‌ നില്‍ക്കുമ്പോഴാണു ആകെ
നനഞ്ഞ്‌ കുളിച്ഛ്‌ സുഹൈബ്‌ വിളിക്കുന്നു..
വേനല്‍ കാലത്ത്‌ ആളുകള്‍ പാടത്ത്‌ കൃഷി ചെയ്യല്‍ ഒരു പതിവാണു, ഞങ്ങളുടെ നാട്ടില്‍ സ്ത്രീകള്‍ വെള്ളരി, തണ്ണിമത്തന്‍,വെണ്ടയ്ക്ക,തക്കാളി തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്യാറുണ്ട്‌.ഈ പച്ചക്കറികള്‍ നനക്കുവാന്‍ വേണ്ട വെള്ളത്തിന്നായി പാടത്ത്‌ തന്നെ ചെറിയ കുളം കുഴിക്കാറാണു പതിവ്‌. വര്‍ഷക്കാലമാകുമ്പോള്‍ അത്തരം കുളങ്ങള്‍ പാടത്ത്‌ പലയിടങ്ങളിലായി ഉണ്ടാകും. സുഹൈബ്‌ അത്തരം ഒരു കുളത്തില്‍ വഴിയറിയാതെ ചെന്ന് വീണത്‌ കാരണം പുത്തന്‍ പുസ്തകങ്ങളും മലേഷ്യയില്‍ നിന്ന് അവന്റെ ഉപ്പ കൊണ്ടുവന്ന പുത്തന്‍ കുടയും എല്ലാം നനഞ്ഞ്‌ സ്കൂളില്‍ വരാന്‍ പറ്റാത്ത അവസ്ഥയിലാണു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!