ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിഷ്കാസിതന്‍

നീ മൃതിയടഞ്ഞവന്‍..
ചാനല്‍ ബഹളം കഴിഞ്ഞാല്‍ പിന്നെ,
നിന്റെ ശവമെടുപ്പാണ്‌..
വെറുപ്പിനാല്‍ തുന്നി ചേര്‍ത്ത ശവക്കച്ച.
തണുത്ത്‌ മരവിച്ച സായംസന്ധ്യ.
മരം കോച്ചും തണുപ്പ്‌.
തമസ്സില്‍ തന്നെ നിന്റെ ഖബറടക്കം.
വെളിച്ചത്തിനായ്‌ കത്തിച്ചു വെച്ച-
മണ്‍ചിരാതാരോ ഊതി കെടുത്തി..
അതു നീ തന്നെ ആയിരുന്നില്ലേ?.
പുറത്ത്‌ ഒരായിരം പേര്‍ കാത്ത്‌ നില്‍ക്കുന്നു..
നിനക്കായ്‌ ജയ്‌ വിളിച്ചവര്‍..
നിന്റെ നിണത്തിന്നായ്‌-
കണ്ഠം പൊട്ടുമാറുഛത്തില്‍ നിലവിളിക്കുന്നു!!.
അനന്തപുരിയില്‍..
നിനക്കായ്‌ ഹൃദയത്തില്‍ സിംഹാസനം പണിഞ്ഞവര്‍..
അല്ലെങ്കില്‍ അതിനുമപ്പുറത്തേക്ക്‌..
നിനക്കിനി ആരാണ്‌ കൂട്ട്‌?.
നിന്റെ മൃതിയടഞ്ഞ ചോദനക്കെന്തിനു
വിരേതിഹാസം രചിച്ചവരുടെ പരിലാളന?.
നീ വെറുമൊരു ജലകണം.
അവരോ ജല പ്രവാഹം!!.
പാറമടക്കുകളില്‍ തട്ടി പാതി വഴിയില്‍-
ഒടുങ്ങുവാനായിരുന്നോ നിന്റെ വിധി?.
ഹാ.. കഷ്ടം!!.
പട നയിക്കുമ്പോളെന്തിനു നീ-
പാളയത്തിലെ പട നയിച്ചു?..
പിന്തിരിഞ്ഞോടുന്നവന്റെ വിധി-
നിനക്കെന്തേ അറിയാതെ പോയി?..
കുഴിമാടം പൂര്‍ത്തിയായി.
മണ്ണോടു ചേരാന്‍ മനസ്സൊരുക്കുക.
നിന്റെ വാസസ്ഥലം എത്ര ക്രൂരം!
നിന്റെ വാരിയെല്ലുകള്‍-
കോര്‍ത്തിണക്കില്ലേ?.
ഈ ശീതകാറ്റില്‍ എനിക്ക്‌ കോച്ചുന്നു.
നിനക്കുമില്ലേ?.
നിനക്കിനി ആരുണ്ട്‌ കൂട്ട്‌?..
നിലാവുള്ള രാത്രിയില്‍,
കൂട്ടിചേര്‍ത്ത കാലുകളെ,

പറിച്ചെറിഞ്ഞു വന്നാലും,
ഇനി വയ്യല്ലോ നിനക്കായ്‌ ആമോദിക്കാന്‍.
നിനക്കുണ്ടാവാം മറ്റൊരു കൂട്ട്‌,
കുന്തത്തില്‍ തലനാട്ടിയ ആമു പോലീസിന്‍ കൂട്ട്‌..

അഭിപ്രായങ്ങള്‍

aneel kumar പറഞ്ഞു…
"നിനക്കിനി ആരാണ്‌ കൂട്ട്‌?"
----------
"നീ വെറുമൊരു ജലകണം.
അവരോ ജല പ്രവാഹം!!."
aneel kumar പറഞ്ഞു…
ഇബ്രു. നന്നായിരിക്കുന്നു.
Kalesh Kumar പറഞ്ഞു…
നന്നായിട്ടുണ്ട്‌ ഇബ്രു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!

ഉന്മാദം

മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍‌വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം. ‌‌‌‌ അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല. വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു. സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല. അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാ‍ശനാക്കിയത്. ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.