ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹാന്‍ഡ് ഗ്രനേഡ്.

ഷാര്‍ജയിലെ അക്കൌന്റ് ഓഫീസിലേക്ക് പോകുവാന്‍ കൂട്ട് വന്നത് ഒരു പാക്കിസ്താനി ഡ്രൈവര്‍..
പറഞ്ഞ് പറഞ്ഞ് ഇന്ത്യാ പാക്കിസ്താന്‍ യുദ്ധത്തിലെത്തി. അപ്പോള്‍ കേട്ട തമാശ..
യുദ്ധം കൊടുമ്പിരി കൊണ്ട സമയം..ഇന്ത്യന്‍ പട്ടാളവും പാക്ക് പട്ടാളവും അതിര്‍ത്തിയോട് ചേര്‍ന്ന് രാഷ്ടീയക്കാര്‍ക്ക് വേണ്ടി പൊരുതുന്നു. അതിനിടയ്ക്ക് ഇന്ത്യന്‍ പടയില്‍ നിന്ന് ദൂരേയ്ക്ക് ഒരു ഹാന്‍ഡ് ഗ്രനേഡ് പ്രയോഗിക്കുന്നു. അന്തം വിട്ട പാക്ക് ഭടന്മാരില്‍ ഒരാള്‍ ആ ഗ്രനേഡ് എടുത്ത് അല്ലാഹു അക്‍ബര്‍ എന്നും പറഞ്ഞ് ഇന്ത്യന്‍ പടയ്ക്ക് നേരെ തിരിച്ചെറിയുന്നു. അങ്ങനെ ഇന്ത്യന്‍ ഭടന്മാര്‍ ഇന്ത്യന്‍ ഗ്രനേഡിനാല്‍ തന്നെ കൊല്ലപ്പെടുന്നു. ഇന്ത്യക്കാര്‍ തോറ്റോടുന്നു. ഏത് യുദ്ധത്തിലാണെന്ന് അങ്ങേര്‍ക്ക് വല്യ പിടിയില്ല. പക്ഷെ തിരിച്ച് ഗ്രനേഡ് എറിഞ്ഞത് ഇദ്ദേഹത്തിന്റെ മാമന്‍ ആയിവരും.
വല്യ പഹയന്മാര്‍ തന്നെ .. എന്താ‍യാലും അക്കൌണ്ട് ഓഫീസില്‍ എത്തിയതറിഞ്ഞില്ല.
(മൊഴി കീ ഉപയോഗിക്കാന്‍ പഠിപ്പിച്ച അനിലേട്ടാ‍ാ.. ഇതു പോലത്തെ വളിപ്പ് വിറ്റുകള്‍ ഞാന്‍ ഇനിയും പോസ്റ്റ് ചെയ്യും..)

അഭിപ്രായങ്ങള്‍

aneel kumar പറഞ്ഞു…
അതാവാം ഇബ്രൂ.
പക്ഷേ ചില പച്ചസാരഥികളോട് തർക്കം ചിലപ്പോ വശക്കേടാവാനും മതി.
വിറ്റുകൾ ഇനിയും പോരട്ടേ...
ഒന്നുകിൽ രജനീകാന്ത്‌..
അല്ലെങ്കിൽ വിജയകാന്ത്‌..
രണ്ടിലൊരാൾ അവിടെ ഉണ്ടായിരുന്നിരിക്കണം..!
myexperimentsandme പറഞ്ഞു…
പാക്കിസ്ഥാന്റെ വെടിയുണ്ട, ഭാരതമക്കൾക്കെള്ളുണ്ട
reshma പറഞ്ഞു…
തന്നെ തന്നെ! അതു രജനികാന്തിന്റെ ചിരട്ട തന്നെ.
ചില നേരത്ത്.. പറഞ്ഞു…
അനിലേട്ടാ..
അപ്പോ ഹാന്ഡ് ഗ്രനേഡ് തിരിച്ചെറിയാമെന്നാണോ??.
മേഘങ്ങളെ..
രജനിയായിരിക്കും..വിജയകാന്തിനെന്തറിയാം??..ഒരു പുറം കാല്‍ തൊഴിയല്ലാതെ..
വക്കാരീ..
അങ്ങനെ തന്നെ, അങ്ങനെ തന്നെ.
രെഷ്മ..
പഴയ ബ്ലോഗറുടെ തിരിച്ച് വരവാണോ ഇത്..
മുന്‍പ് ‘അയരാവതത്തെ മുട്ടുകുത്തിച്ച വന്‍’ എന്ന പോസ്റ്റ് എഴുതിയ ആള്‍ തന്നെയാണോ??.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!

ഉന്മാദം

മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍‌വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം. ‌‌‌‌ അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല. വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു. സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല. അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാ‍ശനാക്കിയത്. ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.