ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹാന്‍ഡ് ഗ്രനേഡ്.

ഷാര്‍ജയിലെ അക്കൌന്റ് ഓഫീസിലേക്ക് പോകുവാന്‍ കൂട്ട് വന്നത് ഒരു പാക്കിസ്താനി ഡ്രൈവര്‍..
പറഞ്ഞ് പറഞ്ഞ് ഇന്ത്യാ പാക്കിസ്താന്‍ യുദ്ധത്തിലെത്തി. അപ്പോള്‍ കേട്ട തമാശ..
യുദ്ധം കൊടുമ്പിരി കൊണ്ട സമയം..ഇന്ത്യന്‍ പട്ടാളവും പാക്ക് പട്ടാളവും അതിര്‍ത്തിയോട് ചേര്‍ന്ന് രാഷ്ടീയക്കാര്‍ക്ക് വേണ്ടി പൊരുതുന്നു. അതിനിടയ്ക്ക് ഇന്ത്യന്‍ പടയില്‍ നിന്ന് ദൂരേയ്ക്ക് ഒരു ഹാന്‍ഡ് ഗ്രനേഡ് പ്രയോഗിക്കുന്നു. അന്തം വിട്ട പാക്ക് ഭടന്മാരില്‍ ഒരാള്‍ ആ ഗ്രനേഡ് എടുത്ത് അല്ലാഹു അക്‍ബര്‍ എന്നും പറഞ്ഞ് ഇന്ത്യന്‍ പടയ്ക്ക് നേരെ തിരിച്ചെറിയുന്നു. അങ്ങനെ ഇന്ത്യന്‍ ഭടന്മാര്‍ ഇന്ത്യന്‍ ഗ്രനേഡിനാല്‍ തന്നെ കൊല്ലപ്പെടുന്നു. ഇന്ത്യക്കാര്‍ തോറ്റോടുന്നു. ഏത് യുദ്ധത്തിലാണെന്ന് അങ്ങേര്‍ക്ക് വല്യ പിടിയില്ല. പക്ഷെ തിരിച്ച് ഗ്രനേഡ് എറിഞ്ഞത് ഇദ്ദേഹത്തിന്റെ മാമന്‍ ആയിവരും.
വല്യ പഹയന്മാര്‍ തന്നെ .. എന്താ‍യാലും അക്കൌണ്ട് ഓഫീസില്‍ എത്തിയതറിഞ്ഞില്ല.
(മൊഴി കീ ഉപയോഗിക്കാന്‍ പഠിപ്പിച്ച അനിലേട്ടാ‍ാ.. ഇതു പോലത്തെ വളിപ്പ് വിറ്റുകള്‍ ഞാന്‍ ഇനിയും പോസ്റ്റ് ചെയ്യും..)

അഭിപ്രായങ്ങള്‍

aneel kumar പറഞ്ഞു…
അതാവാം ഇബ്രൂ.
പക്ഷേ ചില പച്ചസാരഥികളോട് തർക്കം ചിലപ്പോ വശക്കേടാവാനും മതി.
വിറ്റുകൾ ഇനിയും പോരട്ടേ...
ഒന്നുകിൽ രജനീകാന്ത്‌..
അല്ലെങ്കിൽ വിജയകാന്ത്‌..
രണ്ടിലൊരാൾ അവിടെ ഉണ്ടായിരുന്നിരിക്കണം..!
myexperimentsandme പറഞ്ഞു…
പാക്കിസ്ഥാന്റെ വെടിയുണ്ട, ഭാരതമക്കൾക്കെള്ളുണ്ട
reshma പറഞ്ഞു…
തന്നെ തന്നെ! അതു രജനികാന്തിന്റെ ചിരട്ട തന്നെ.
ചില നേരത്ത്.. പറഞ്ഞു…
അനിലേട്ടാ..
അപ്പോ ഹാന്ഡ് ഗ്രനേഡ് തിരിച്ചെറിയാമെന്നാണോ??.
മേഘങ്ങളെ..
രജനിയായിരിക്കും..വിജയകാന്തിനെന്തറിയാം??..ഒരു പുറം കാല്‍ തൊഴിയല്ലാതെ..
വക്കാരീ..
അങ്ങനെ തന്നെ, അങ്ങനെ തന്നെ.
രെഷ്മ..
പഴയ ബ്ലോഗറുടെ തിരിച്ച് വരവാണോ ഇത്..
മുന്‍പ് ‘അയരാവതത്തെ മുട്ടുകുത്തിച്ച വന്‍’ എന്ന പോസ്റ്റ് എഴുതിയ ആള്‍ തന്നെയാണോ??.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!