ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആവാസ വ്യവസ്ഥ.

മുസ്ല്യാർക്ക് എങ്ങോട്ട് തിരിയാനും ഒരാൾ വേണമായിരുന്നു. ദേര ദുബായിൽ നിന്ന് ഖുസൈസിലേക്ക്, തെരുപ്പറമ്പിൽ അബ്ദുല്ലാക്കയുടെ മൂത്തമകനെ കാണാൻ, മൂന്നാം നമ്പർ ബസ്, പഴയ ദുബൈ സിനിമയുടെ അടുത്തുള്ള സ്റ്റോപ്പിൽ നിന്ന് കയറിയാൽ മതിയാവുമെന്ന് നൂറാവർത്തി പറഞ്ഞു കാണും. ദുബൈ സിനിമ എവിടെയെന്നാണ് എപ്പോഴും സംശയം. ഇക്കോലത്തിലൊക്കെ ഉടുപ്പിടാവോ എന്ന് മൊയ്തീൻ‌ക്കയോട് ചോദിച്ചതോർമ്മയില്ലേ, അവിടെയായിരുന്നു ദുബൈ സിനിമ. സംസാരം തീർന്നപ്പോൾ, നദീമിന് എഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ആവാസ വ്യവസ്ഥയുടെ ചിത്രം ഓർമ്മ വന്നു. ജലത്തിനടിയിലെ സസ്യങ്ങൾക്കിടയിൽ നിന്ന് വളഞ്ഞ് പുളഞ്ഞൊരു നീർക്കോലി, ജലവിതാനത്തിനടിയിൽ ബാക്കി ഉടലും മീതെ തലയുമായി, തുഴഞ്ഞു നിൽക്കുന്ന കൊച്ചു തവളയെ ലക്ഷ്യമാക്കി കുതിക്കുന്ന രംഗം. ചിത്രം ആ നിശ്ചലതയിൽ അല്ലായിരുന്നുവെങ്കിൽ, കിട്ടാവുന്ന എന്തെങ്കിലും കൊണ്ട് ആ തവളയെ രക്ഷിക്കണമെന്ന് , സിലബസ് വർഷങ്ങൾക്ക് ശേഷം മാറുന്നത് വരേയ്ക്കും ആ ചിത്രം കാണുമ്പോൾ നദീമിനു തോന്നാറുണ്ടായിരുന്നു. ആവാസ വ്യവസ്ഥയിൽ നീർക്കോലിയുടെ ഭക്ഷണം തവളയാണ്, കൊച്ചു തവളകൾ. നദീം മുഴുത്ത കല്ലൊന്നെടുത്ത് കൊച്ചു തവളയ്ക്ക് നേരെയെറിഞ്ഞു. ഉഭയജീവിയാണെന്ന ബോധം നഷ്ട...

ദുബൈയിലെ മറ്റൊരു ഡ്രൈവിംഗ് ലൈസൻസ്.

പതിനഞ്ചാം തവണയും കാർ മുന്നോട്ടെടുക്കാനാഞ്ഞപ്പോൾ ഗിയർ മാറ്റാതിരുന്നത് കാരണം മുരൾച്ച കൂടുതലായി. എന്ന് വെച്ചാൽ, പതിനഞ്ച് ടെസ്റ്റുകളിലും ഇതേ തെറ്റ് പരിഭ്രമം കാരണം ആവർത്തിച്ചിരിക്കുന്നു. ജേഞ്ച് ഗിയർ!! പരിശോധകൻ അലോസരപ്പെട്ടു. സജിത്തിന്റെ മുഖം രക്തവർണ്ണമായി. ബ്രേക്കമർത്തി ഗിയർ ചേഞ്ച് ചെയ്തു. അനന്തരം വൺ പോയിന്റ് ത്രീ എഞ്ചിൻ നിസ്സാൻ സണ്ണി കാറിന്റെ ആക്സിലേറ്ററിൽ അമർത്തിയപ്പോൾ അനുസരണയില്ലാത്ത കുതിരയെ പോലെ മുന്നോട്ട് കുതിച്ചു. പരിശോധകൻ അപ്രതീക്ഷിതമായി മുന്നോട്ടാഞ്ഞു. സജിത്ത് അപ്പോഴുറപ്പിച്ചു, പതിനാറാം തവണ ടെസ്റ്റ് കൊടുക്കുമ്പോൾ കുറച്ച് കൂടെ ശ്രദ്ധിക്കണമെന്ന്. ഡ്രൈവിംഗ് സ്കൂളിന്റെ ഗേറ്റിൽ നിന്ന് പുറത്തേക്കുള്ള കച്ച പാർക്കിലൂടെ വണ്ടിയെടുത്ത് ലെബനോൺ റോഡിലെത്തിക്കാൻ പറഞ്ഞപ്പോൾ ഉറപ്പിച്ചു. കച്ച റോഡ് വഴി വണ്ടിയോടിക്കേണ്ടി വന്ന ഒരാളും ഇത് വരെ ടെസ്റ്റിൽ വിജയിച്ചിട്ടില്ല. എങ്കിലും, ഒരു യു ടേൺ എടുത്തതിന് ശേഷം വന്ന ആദ്യത്തെ ബസ് സ്റ്റോപ്പെത്തിയപ്പോൾ കേട്ടു. ബാർക്കിംഗ്! അറബി ഇൻസ്പെക്ടർ തന്നോടാവില്ല എന്നാണ് സജിത്ത് കരുതിയത്. പക്ഷേ വീണ്ടും ഇളകിയിരുന്ന് ഇൻസ്പെക്ടർ പറഞ്ഞു. ബാർക്കിംഗ് ,യാ ! ഹബീബി. സജിത്ത് വണ്ടി പരമ...

പൊന്നാനിയെ പറ്റി, പൊന്നാനിയില്‍ നിന്നല്ലാതെ.

എട്ട് മണിക്കെഴുന്നേറ്റാല്‍ , നാട്ടില്‍ ഒമ്പതരയായിക്കാണും അപ്പോഴേക്കും വിജയസാദ്ധ്യതകള്‍ അറിയാനൊക്കും എന്നായിരുന്നു വെള്ളിയാഴ്ച വൈകി കിടക്കുമ്പോള്‍ ഓര്‍ത്തത് . പക്ഷേ രാവിലെ അഞ്ചിനൊന്നെഴുന്നേറ്റു , വീണ്ടും അഞ്ചേകാലിനെഴുന്നേറ്റു , അഞ്ചരയ്ക്ക് . ഉറക്കം ആകാംക്ഷ കാരണം ഉടക്കിയുടക്കി ഇല്ലാതായി . നാട്ടിലേക്ക് വിളിച്ചപ്പോള്‍ കരണ്ടില്ലെന്നാണ് പറഞ്ഞത് . ടി വി ഓണ്‍ ചെയ്തു, പിന്നെ ആറരയാവട്ടെ എന്ന് കരുതി തിരിച്ചുറങ്ങാന്‍ കിടന്നു . ‘ ഇത്തവണയും തോറ്റാല്‍’ എന്നൊരു ടൈറ്റിലില്‍ മനോരാജ്യം കണ്ടു . വീണ്ടുമുണര്‍ന്നപ്പോള്‍ കൃത്യം ഏഴ് , നാട്ടില്‍ എട്ടര . വീട്ടില്‍ കരണ്ട് വന്നിട്ടില്ല . പക്ഷേ , മുറ്റത്ത് രണ്ട് ടി വി തയ്യാറാക്കിയിരിക്കുന്നു . ഇന്‍‌വെര്‍ട്ടര്‍ വെച്ച് , പ്രവര്‍ത്തിക്കുന്ന ടി വി യ്ക്കു മുന്നില്‍ യു ഡി എഫിന്റെ പ്രാദേശിക നേതാക്കളുടെ പടയ്ക്ക് , ഉമ്മയും അയല്‍‌വാസികളും ചായ ഒരുക്കുന്ന തിരക്കിലാണെന്ന് വിവരം . ടി വി ഓണ്‍ ചെയ്തപ്പോള്‍ ഫലം അറിവായി തുടങ്ങിയിരിക്കുന്നു . യു ഡി എഫ് പയ്യെ പയ്യെ ലീഡുകളില്‍ മുന്നേറുന്നു . മനോരമയില്‍ നിന്നും കൈരള...

വിധിയെഴുത്തുകളിലെ ആഹ്ലാദങ്ങള്‍!

നാം വിജയിച്ചിരിക്കുന്നു. ജയ് ഹിന്ദ്! ഇമേജിന് രാജീവിനോട് (സാക്ഷി) കടപ്പെട്ടിരിക്കുന്നു .

യു ഡി എഫിന് വോട്ട് ചെയ്യുക!

അവസരവാദ രാഷ്ട്രീയത്തിനെതിരെ, വർഗ്ഗീയതക്കെതിരെ, പുരോഗതിയ്ക്ക് വേണ്ടി യു ഡി എഫിനെ വിജയിപ്പിക്കുക. ജയ് ഹിന്ദ്! ഇമേജ് (കടപ്പാട്): രാജീവ് (സാക്ഷി)

മരണവാര്‍ത്തകള്‍

യ്യോ! എന്ത് നല്ലൊരു ജീവിതമായിരുന്നു ഹംസാജിയുടേത്! അദ്ദേഹം കേരള പൊതുജന പാര്‍ട്ടി എന്ന കെ.പൊ.പായുടെ സ്ഥാപക നേതാവും ആജീവനാന്ത തലവനുമായിരുന്നു. തന്റെ പലചരക്കു കടയ്ക്ക് മുന്നില്‍ നടന്നിരുന്ന സകല അനീതികള്‍ക്കെതിരെയും സന്ധിയില്ലാതെ വാചക കസര്‍ത്തിലൂടെ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. കുമാരന്റെ അമ്പലത്തിലേക്കുള്ള ഉത്സവവരവില്‍ സകല മതനേതാക്കളുടേയും വിലക്കിനെ അവഗണിച്ച് തോളത്തിടാറുള്ള തോര്‍ത്ത്മുണ്ട് തലയില്‍ കെട്ടി അദ്ദേഹം നടത്തിയിരുന്ന നൃത്തച്ചുവടുകള്‍ ഏവരേയും പുളകം കൊള്ളിക്കുന്നതായിരുന്നു. തല്‍ഫലമായി കെട്ട്പ്രായം എത്തിയ മകള്‍ക്ക് സ്വസമുദായത്തില്‍ നിന്ന് വരനെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടെങ്കിലും വര്‍ഷാവര്‍ഷമുള്ള നൃത്തച്ചുവടുകളേയും മുഖം നോക്കാതെയുള്ള വാചകകസര്‍ത്തുകളേയും അദ്ദേഹം മരണം വരെ കൈവെടിയുകയുണ്ടായില്ല. മതം നോക്കിയുള്ള കൊലപാതകങ്ങളിലേക്ക് ജനം തിരിഞ്ഞപ്പോള്‍ ഹാജിയുടെ പാര്‍ട്ടി മതേതര പാര്‍ട്ടിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദുക്കള്‍ കൊല്ലപ്പെടുമ്പോള്‍ ഹിന്ദുക്കളും മുസ്ലിംങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ മുസ്ലിംങ്ങളും അങ്ങാടിയിലേക്കിറങ്ങാന്‍ ധൈര്യപ്പെട്ടിരുന്ന ആ ദുഷിച്ച കാലത്ത...

ഇതു മതിയോടോ?

‘വേണ്ടത്ര ക്രൂരതയായി, ഇനി തുറക്കൂ, നിന്റെ ദയാവായ്പും കാരുണ്യവും കണ്ണീരുമെല്ലാം.’ വേണ്ടത്ര ഒഴുകിയോ നിന്റെ കണ്ണീര്‍? ഇത്രമതിയെന്ന് നിജപ്പെടുത്തിയോ നിന്റെ ദയാവായ്പ്? ഉവ്വ്, അത്രയും ചെയ്തു. എന്നാലിനിയൊരു കളിയുണ്ട്, നീ നിന്നെ തന്നെ അട്ടിമറിക്കുന്നൊരു കളി! പറയട്ടെ? കയ്യില്‍ കിട്ടിയൊരു പലഹാരം പകുത്ത് നല്‍കിയ കാലത്ത് നീ പഠിച്ച പാഠമുണ്ട്, അതങ്ങ് മറന്നേക്കൂ. അതേത് പാഠം? ഞാന്‍ ചോദിച്ചു. ശരിക്കും ഒരു പാഠമല്ല, ഒരുപാടുണ്ട് , അതെല്ലാം മറന്നേക്കൂ. ഇനി വേണ്ടത് നീ ഭയങ്കര ശക്തനാണെന്ന് കരുതലാണ്. നിനക്കൊരു തെറ്റാടിയുണ്ടെന്ന് കരുതൂ, നിന്റെ കാരണവന്മാര്‍ വെട്ടിപ്പിടിച്ച് കെട്ടിയ മതിലിനപ്പുറത്ത് കുറേ കുരുവികളുണ്ടെന്നും കരുതൂ. അവയിടയ്ക്കിടക്ക് നിന്റെ ഇടങ്ങളിലേക്ക് കൊത്തിപ്പറിയ്ക്കാനെത്തുന്നത് നിനക്കറിയുമെന്ന് വിചാരിക്കൂ. ‘എന്നെല്ലാം വിചാരിച്ചു’ ഞാന്‍ പറഞ്ഞു. ഇനി ചെറുകല്ലുകള്‍ വെച്ച് ആ കുരുവികളെ ഉന്നം വെയ്ക്കൂ. എന്തിനാടാ അവയെ കൊല്ലുന്നേ? ഒച്ച വെച്ചാല്‍ പോവില്ലേ? എന്ന് ചിലര് പറയും, കേള്‍ക്കരുത്! എല്ലാറ്റിനേം കൊല്ലേണ്ടടാ, മതിലിനു മുകളിലൂടെ തൊടിയിലേക്കെത്തുന്നവയേ കൊന്നാല്‍ പോരേ? എന്ന് വേറെ ചിലര് പറയും, കേള്‍ക്കരുത...

പക്ഷം

ഓരോ സ്ഫോടനങ്ങള്‍ക്കും , മനസ്സില്‍ ദു:ഖകരമായ പ്രതിഫലനങ്ങള്‍ ഉണ്ടാകുമ്പോള്‍, എന്റെ പക്ഷം അറിയിക്കാന്‍ പ്രതിഷേധക്കുറിപ്പിടണമെന്ന് കരുതും. പക്ഷേ ദിനം‌പ്രതി കുറിപ്പിടാന്‍ ഞാനത്രയ്ക്ക് സ്വതന്ത്രനുമല്ലെന്ന് വന്നിരിക്കുന്നു. എന്റെ തിരക്കുകളെ തെറ്റിദ്ധരിക്കാതിരിക്കുവാന്‍ നിങ്ങള്‍ കരുണ കാണിക്കണം. ഇമേജ്:ഗൂഗ്‌ള്‍

മരിക്കാതെയിരിക്കുന്നത്.

നോട്ടഡ്, ഡിസൈന്‍ ക്ലാരിഫിക്കേഷന്‍സ് എന്നൊക്കെയുള്ള മറുകുറിപ്പെഴുതി ഞാന്‍ മരിച്ചെന്റെ ജോലിയില്‍. അങ്ങനെയൊരു ദിവസം വെറും ക്ലാരിഫിക്കേഷന്‍സ് എന്നെഴുതി ഞാനുണര്‍ന്നു. എല്ലാവരും മരിച്ചൊരിടത്ത് ഉണര്‍ന്നിട്ടും കാര്യമില്ലെന്നുറപ്പായിട്ടും ഉണര്‍ന്നു.

പ്രവാചകന്‍

പഠിക്കുന്ന കാലത്ത്, വിശ്വാസികളും അവിശ്വാസികളും അരാജകവാദികളും ഒരു ഡോര്‍മിറ്ററിയില്‍ താമസിച്ചിരുന്നു. വിശ്വാസികളുടെ പ്രേരണ സഹിയ്ക്ക വയ്യാതെ, ദൈവീക ശക്തി പരീക്ഷിയ്ക്കാന്‍ അവിശ്വാസികളില്‍ പെട്ട ചില മദ്യപന്മാര്‍ ഉദ്യമിച്ചു. പച്ച വെള്ളം പോലെ തോന്നിപ്പിച്ചിരുന്ന മദ്യവും കുടിക്കാനുള്ള വെള്ളവും ഒരേ പോലെയുള്ളപാത്രത്തില്‍ നിറച്ച് രാത്രി സമയത്ത് കഴിയ്ക്കുവാന്‍ തന്ത്രപൂര്‍വ്വം വ്യത്യസ്തയിടങ്ങളില്‍, ഡോര്‍മിറ്ററിയില്‍നിറച്ചു വെച്ചു. പാതിരാത്രിയിലെ ദു:സ്സഹമായ പീഢകള്‍ക്കിടയില്‍ ദാഹശമനത്തിന് വിശ്വാസികള്‍ക്ക് ദൈവം പച്ചവെള്ളം ഏത് ഇരുട്ടിനിടയ്ക്കും തെരഞ്ഞെടുത്ത് നല്‍കുമെന്ന് അവിശ്വാസികള്‍ പ്രവചിച്ചു. രാത്രികള്‍ ഒരുപാട്, വിശ്വാസികള്‍ പച്ചവെള്ളവും അവിശ്വാസികള്‍ പച്ചവെള്ളവും മദ്യവും കഴിച്ച് ഉണര്‍ന്നെണീറ്റു.അവിശ്വാസികളില്‍ ചിലര്‍, വിശ്വാസത്തിലേയ്ക്ക് മടങ്ങാന്‍, കുമ്പസരിയ്ക്കാന്‍ തീരുമാനിച്ചിരുന്ന പ്രഭാതങ്ങളിലൊരു പ്രഭാതത്തില്‍ഡോര്‍മിറ്ററിയിലെ വിശ്വാസികളിലൊരാളെ ചോര ഛര്‍ദ്ദിച്ച് ആശുപത്രിയിലെത്തിച്ചു. രാത്രികളിലെ വിശ്വാസപരീക്ഷണം അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ച ആ ദിവസത്തില്‍, ചോര ഛര്‍ദ്ദിച്ച വിശ്വാ...

മികച്ച കര്‍ഷകന്‍.

“പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടിയിരിക്കുന്നു.. ശവം തീനികഴുകന്മാര്‍ പ്ലാസ്റ്റിക്ക് തിന്ന്, ഞങ്ങളുടെ ശവം ഭക്ഷിക്കാന്‍ പോലും എത്താതായിരിക്കുന്നു..കഴുകന്മാര്‍ ചത്തൊടുങ്ങിയിരിക്കുന്നു.. ” എന്റെ പാര്‍സീ സുഹൃത്ത് വളരെ ഖേദത്തോടെയാണ് അത് പറഞ്ഞത്, എന്നിലെ കര്‍ഷകഹൃദയമുണര്‍ന്നത് അതില്‍ പിന്നെയാണ്. ഗ്രാമത്തിലെ വസതിയില്‍ ഞാനൊരു പന്തല്‍ കെട്ടി , പാര്‍സികള്‍ക്കായി അതില്‍ കഴുകന്‍ കുഞ്ഞുങ്ങളെ വിരിയിച്ചു.. ആദ്യത്തെ വിളവ് പാര്‍സി സുഹൃത്തിനയച്ചു ..അയാളെനിക്കൊരു പാര്‍സി തൊപ്പി സമ്മാനം നല്‍കി.. എനിക്ക് ആദ്യത്തെ പാരിതോഷികം.. പന്തല്‍ വെറുതെയാവരുതല്ലോ..ശവം തീനി കഴുകന്മാര്‍ക്ക് വംശനാശവും സംഭവിക്കരുത്.. വീണ്ടും മുട്ടകള്‍ വിരിയിച്ചു..അപ്രതീക്ഷിതമായി ബോസ്നിയയില്‍ നിന്നും വന്ന ഓര്‍ഡറിന് കഴുകന്‍ കുഞ്ഞുങ്ങളെ അയക്കാനൊത്തു.. ചുടു ചോരയില്‍ കുളിച്ച ശവശരീരങ്ങള്‍ അവ ഭക്ഷിക്കുന്നില്ലെന്ന പരാതി വന്നപ്പോള്‍ ഞാന്‍, എന്റെയും വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും ഹൃദയം ചുരത്തിയ നിണം നല്‍കി കഴുകന്‍ കുഞ്ഞുങ്ങളെ വളര്‍ത്തി.. അവ പാലെസ്തീനിലും അഫ്‌ഗാനിലും ഈയിടെ ഇറാഖിലും നല്ല പ്രകടനം നടത്തിയപ്പോള്‍, ഇന്ത്...

അവിഹിതഗര്‍ഭം -ഒരു സംഗീതാവിഷ്കാരം.

നായിക ഗര്‍ഭിണിയായപ്പോഴാണ് വാദ്യോപകരണങ്ങള്‍ സംഗീതം പൊഴിക്കാന്‍ തുടങ്ങിയത്. മാനഭംഗത്തിന്റെ നായകനെ തിരഞ്ഞ് നാട്ടുകാര്‍ നിശ്ശബ്ദമായി , എങ്കിലുംഒരു മൂളിപ്പാട്ടിന്റെ താളത്തോടെ, മുറുമുറുപ്പോടെ അന്വേഷണം തുടങ്ങിയതപ്പോഴാണ്. ആ സംഗീതം സ്കൂളിന്റെ-സംഗീതവേദിയുടെ- പരിസരത്തെ ഹോട്ടലുകളിലും പെട്ടികടയിലും പലചരക്ക് പീടികകളിലും താളലയത്തോടെ, നേരിയ ശബ്ദവിതാനത്തോടെ മുഴങ്ങി കേട്ടു. സംശയത്തിന്റെ സംഗീതം കൂടുതല്‍ വ്യാപകമാകാന്‍ തുടങ്ങിയപ്പോള്‍ നായകനെ പറ്റിയുള്ള ഊഹങ്ങള്‍ ശുദ്ധ സംഗീതത്തില്‍ കലര്‍ത്തിയ പോപ് സംഗീതം പോലെ പ്രചുരപ്രചാരം നേടി തുടങ്ങി. വിരസമായ ദിനങ്ങളില്‍, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ പക്കമേളവുമായി രംഗം കൊഴുപ്പിക്കാനെത്തി. അവര്‍ക്ക് പ്രതിഫലമുണ്ട് ഈ നാടകത്തില്‍, അവര്‍ക്ക് മാത്രം. നായിക പ്രായപൂര്‍ത്തിയെത്താത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയായതിനാല്‍ സ്കൂളിലേക്ക് നാടക വേദി നീങ്ങി തുടങ്ങി. ചെറുപ്പക്കാര്‍ ഇത്തവണ മുഴക്കിയ ചെണ്ടവാദ്യം മൂര്‍ദ്ധന്യത്തിലെത്തിയപ്പോഴേക്കും നായകന്‍ അലസമായി നീങ്ങിയ ദിനത്തിന്റെ ആനുകൂല്യം മുതലെടുത്ത് സ്ഥലം വിടുമ്പോള്‍ പാടിയ പാട്ട് അജ്ഞാതഗീതമാണ്. നായിക തനിക്ക് കിട്ടിയ താളപെരുക്കത്തിന്റെ കാഠിന്യത്...

സ്വപ്നവ്യാഖ്യാനം.

“ഉഷ്ണവാതകാറ്റ് അതിന്റെ ഉഗ്രസംഹാരശേഷിയോടെ ആഞ്ഞുവീശുന്നു. പ്രാ‍ര്‍ത്ഥനക്കിരിക്കുന്നവരുടെ വസ്ത്രങ്ങളിലേക്കും ശരീരത്തിലേക്കും മണല്‍തരികള്‍ പടര്‍ന്ന് കയറുന്നു.വൈകി പ്രാര്‍ത്ഥനയ്ക്കെത്തിയവരായിരിക്കും അവരെന്ന് തീര്‍ച്ച.പ്രാര്‍ത്ഥനയ്ക്ക് വേണ്ട രീതിയിലല്ല അവരുടെ വസ്ത്രധാരണം.അവര്‍ക്കായി മറ്റുള്ളവര്‍ ഇടം നല്‍കാ‍ന്‍ തയ്യാറായതോടെ എനിക്കും പ്രാര്‍ത്ഥിക്കാനാകുന്നു. പെരിങ്ങോടന്‍ കെട്ടിടത്തിന്റെ മുകളില്‍ നിലയില്‍ പ്രാര്‍ത്ഥിക്കുകയാകുമെന്ന് എന്റെ പ്രാര്‍ത്ഥനാനേരത്ത് ഓര്‍മ്മ വന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം എന്റെ അടുത്തായുണ്ടായിരുന്ന ഫിലിപ്പിന സ്ത്രീ, അവള്‍ തോളോട് ചേര്‍ന്ന റ്റീ ഷര്‍ട്ടും മുട്ടൊപ്പം വരുന്ന ട്രൌസേഴ്സ് ആയിരുന്നു ധരിച്ചിരുന്നത്, ഖുറാന്റെ പ്രതിയെവിടെയെന്നാരാഞ്ഞു. എന്റെ കയ്യിലുണ്ടായിരുന്ന ഗ്രന്ഥം രാ‍ജ്, പ്രാര്‍ത്ഥനയ്ക്ക് മുമ്പുണ്ടായിരുന്ന ധര്‍മ്മോപദേശ സമയത്ത് വായിച്ചിരുന്നത് ഞാനോര്‍ത്തു. ഫിലിപ്പിന വീണ്ടും ചോദ്യം ആവര്‍ത്തിച്ചത് അവഗണിച്ച് ഞാന്‍ പാതി അന്ധതയോടെ രാജിനെ തിരഞ്ഞ് മുകള്‍നിലയിലേക്ക് തപ്പിതടഞ്ഞ് കയറാനാരംഭിച്ചു. വിശ്വാസികളുടെ ധൃതിയിലുള്ള തിരിച്ച് പോക്ക് കാരണം എന്റെ യാത്ര ദുഷ്കരമാകുന്നു. എന...

വിശ്വാസം

വിശ്വാസം, അകം പൊള്ളയായ തകരപാത്രം പോലെയാണ് അനുഷ്ഠാനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉയരുമ്പോഴൊക്കെ, നിഷ്കര്‍ഷകളുടെ ബാല്യം ഭയപ്പെടുത്തുന്നു. വേദഗ്രന്ഥം വായിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍, നാസ്തികതയിലേക്ക് നയിക്കുമെന്നും ഭയക്കുന്നു. ദൈവമേ ഞാന്‍ വിശ്വാസിയാകാം.. അതിന്‍ മുന്‍പ് എന്റെയൊരു ചോദ്യം കേള്‍ക്കൂ.. സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്- നരകമോ സ്വര്‍ഗ്ഗമോ?

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

അങ്ങനെയായിരുന്നു അന്ന്..

സാബുവിന് നാല് കുതിരകളുണ്ടായിരുന്നു. ഒരാണ്‍ കുതിരയും മൂന്ന് പെണ്‍കുതിരകളും... വല്യച്ഛന്‍ ഗരഖ്‌പൂരില്‍ നിന്നും ട്രെയിന്‍ വഴി അവയെ കൊണ്ടുവരുന്നതിനിടയ്ക്ക് സംഭവിച്ച അശ്രദ്ധ കാരണം പെണ്‍കുതിരകളില്‍ ഒന്നിന്റെ കാലിന്ന് , ആ കുതിര കുട്ടികുതിരയാണ് ,വൈകല്യം സംഭവിച്ചതില്‍ സാബു ഖിന്നനായിരുന്നു. സാബുവിന്റെ വീട്ടില്‍ വലിയ കുതിരലായം ഉണ്ടായിരുന്നു. സ്കൂള്‍ അവധികളില്‍ കുതിരലായത്തില്‍ വേനലവധി ആഘോഷിച്ച് കുതിരകഥകളുമായി സാബു സ്കൂള്‍ തുറക്കുമ്പോള്‍ വരുമായിരുന്നു. വല്യച്ഛന്റെ കൂടെ കുതിരകളെ വാങ്ങാന്‍ ഗരഖ്‌പൂരിലേക്ക് യാത്ര പോകേണ്ടതിനാല്‍ സാബു മൂന്നാം ക്ലാസില്‍ വല്ലപ്പോഴുമേ വന്നിരുന്നുള്ളൂ. കുതിര കഥകളോടുള്ള എന്റെ കമ്പം കാരണം സാബുവിന്റെ ക്ലാസ്മുടക്കം ഭയങ്കരമായ വിഷമമുണ്ടാക്കി. എന്റെ വാപ്പ വളരെ സ്നേഹസമ്പന്നനായിരുന്നു എന്റെ ബാല്യകാലത്ത്. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്കുണ്ടാകാന്‍ കാരണം വാപ്പായുടെ ട്യൂഷനായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ , സ്വര്‍ണ്ണപൂക്കള്‍ വിരിയുന്ന പൂന്തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ വാപ്പയും കൂടുമായിരുന്നു. നിറയെ പൂക്കളുള്ള സുഗന്ധം പരയ്ക്കുന്ന വീട്ട്മുറ്റത്തെ ഉദ്യാനത്തില്‍ നിന...

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ...